ന്യൂഡൽഹി: ഇന്ത്യയിൽ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 2411 പേർക്ക്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 37,776 ആയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗം ബാധിച്ച് 1320 പേരാണ് മരിച്ചത്. അതിൽ ശനിയാഴ്ചയാണ് 71 പേരുടെ മരണം റിപ്പോർട്ട് ചെയ്തത്.
ഡൽഹിയിലെ കപാഷേരയിൽ 44 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. തുടർന്ന് ഈ മേഖല പൊലീസ് സീൽ ചെയ്തു. 10 ദിവസം മുമ്പാണ് ഇവരെ പരിശോധനക്ക് വിധേയമാക്കിയത്.
ഏപ്രിൽ 18ന് കോവിഡ് സ്ഥിരീകരിച്ചയാളുമായി സമ്പർക്കം പുലർത്തിയിരുന്നു ഇവരെന്ന് സംശയിക്കുന്നു. സ്ഥിതിഗതികൾ പരിഗണിച്ച് കോവിഡ് വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി മാർച്ച് 24ന് പ്രഖ്യാപിച്ച ലോക്ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയിരുന്നു. എന്നാൽ, ഈ ഘട്ടത്തിൽ ചില ഇളവുകളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.