ന്യൂഡൽഹി: കോവിഡ്-19നെതിരെ ഭാരത് ബയോടെക് ഇൻറർനാഷനൽ ലിമിറ്റഡുമായി സഹകരിച്ച് സമ്പൂർണ തദ്ദേശീയ വാക്സിൻ വികസിപ്പിക്കാൻ ഇന്ത്യൻ കൗൺസിൽ മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) തയാറെടുക്കുന്നു. നിലവിൽ ആഗോളതലത്തിൽ 100 വാക്സിനുകൾ വികസനത്തിെൻറ വിവിധ ഘട്ടങ്ങളിലെത്തി നിൽക്കയാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു.
യു.എസിലെ ബയോടെക് കമ്പനിയായ മോഡോണ ഓക്സ്ഫഡ് യൂനിവേഴ്സിറ്റിയുടെ സഹകരണത്തോടെ നിർമിച്ച ഒരെണ്ണമടക്കം എട്ടു വാക്സിനുകൾ ക്ലിനിക്കൽ പരിശോധനയിലാണ്. ആദ്യമായാണ് കോവിഡിനെതിരെ ഇന്ത്യ തദ്ദേശീയമായി വാക്സിൻ വികസിപ്പിക്കുന്നത്.
പുനെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ സൂക്ഷിച്ച വൈറസിെൻറ ജനിതക ഘടനയാണ് വാക്സിൻ വികസനത്തിന് ഉപയോഗിക്കുക. വാക്സിൻ നിർമാണത്തിന് ആറു മാസം മുതൽ ഒരു വർഷം വരെയെടുക്കുമെന്ന് ഐ.എസി.എം.ആർ അറിയിച്ചു.
പിന്നീട് മൃഗങ്ങളിൽ പരിശോധന നടത്തി ഫലപ്രദമെന്ന് കണ്ടാലേ മനുഷ്യരിൽ പരീക്ഷിക്കൂ. ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 63000ത്തിലെത്തി നിൽക്കയാണ്.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.