ന്യൂഡല്‍ഹി: ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തില്‍ താന്‍ അസന്തുഷ്ടനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞുവെന്ന അമേരിക്കന്‍ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ അവകാശവാദം ഇന്ത്യ നിഷേധിച്ചു. അതേസമയം, സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന ട്രംപിെൻറ വാഗ്ദാനം ചൈന തള്ളി.
ഇന്ത്യക്കും ചൈനക്കുമിടയില്‍ വലിയ സംഘര്‍ഷം തുടരുകയാണെന്നും ഇരുരാജ്യങ്ങള്‍ക്കും ശക്തമായ സൈനിക സന്നാഹമുണ്ടെന്നും ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇന്ത്യ സന്തുഷ്ടരല്ല, സ്വാഭാവികമായും ചൈനയും സന്തുഷ്ടരാവില്ല. എന്നാല്‍, പ്രധാനമന്ത്രി മോദിയോട് താന്‍ സംസാരിച്ചെന്നും ചൈനയുമായി സംഭവിച്ചുകൊണ്ടിരിക്കുന്നതില്‍ അദ്ദേഹം നല്ല മാനസികാവസ്ഥയിലല്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
സമാധാനപരമായ പ്രശ്നപരിഹാരത്തിന് ചൈനയുമായി തങ്ങള്‍ സമ്പര്‍ക്കത്തിലാണെന്ന് മാധ്യസ്ഥ്യ വാഗ്ദാനത്തോട് വ്യാഴാഴ്ച ഇന്ത്യ പ്രതികരിച്ചിരുന്നു. എന്നാല്‍, മോദി അസന്തുഷ്ടി പറഞ്ഞെന്ന ട്രംപിെൻറ അവകാശവാദം തള്ളി ഇന്ത്യ ഒൗദ്യോഗിക പ്രസ്താവന ഇറക്കിയില്ല. പകരം മറ്റൊരു തരത്തില്‍ നിഷേധിക്കുകയാണ് ചെയ്തത്. മോദിയും ട്രംപും തമ്മില്‍ ഈയടുത്തൊന്നും ബന്ധപ്പെട്ടിട്ടില്ലെന്നും അവര്‍ തമ്മിലുള്ള അവസാന സംഭാഷണം നടന്നത് ഹൈഡ്രോക്സിക്ലോറോക്വിന്‍ സംബന്ധിച്ചാണെന്നും അത് ഏപ്രില്‍ നാലിനാണെന്നും വിദേശമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം, സംഭാഷണത്തിലൂടെയും കൂടിയാലോചനയിലൂടെയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ചൈനയും ഇന്ത്യയും പ്രാപ്തമാണെന്ന് ചൈനീസ് വിദേശ മന്ത്രാലയ വക്താവ് വ്യക്തമാക്കി. ഇന്ത്യക്കും ചൈനക്കുമിടയില്‍ നിലവില്‍ അതിര്‍ത്തിയുമായി ബന്ധപ്പെട്ട സംവിധാനങ്ങളും ആശയവിനിമയ വഴികളുമുണ്ട്. സൈനികര്‍ തമ്മിലുണ്ടായ സംഘര്‍ഷം പരിഹരിക്കുന്നതിന് ഇരു രാജ്യങ്ങളും ഒരു മൂന്നാം കക്ഷിയുടെ ഇടപെടല്‍ ആഗ്രഹിക്കുന്നില്ലെന്നും ചൈനീസ് വക്താവ് കൂട്ടിച്ചേര്‍ത്തു. ഇതാദ്യമായാണ് അമേരിക്കന്‍ പ്രസിഡൻറിെൻറ വാഗ്ദാനത്തോട് ചൈന പരസ്യമായി പ്രതികരിക്കുന്നത്.
ചൈനയുമായുള്ള അതിര്‍ത്തിയില്‍ എന്താണ് സംഭവിക്കുന്നതെന്ന് രാജ്യത്തോട് പറയാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. വിഷയത്തില്‍ സര്‍ക്കാര്‍ സംശുദ്ധരാകണം. സര്‍ക്കാറിെൻറ നിശ്ശബ്ദത ഊഹങ്ങള്‍ക്കും അനിശ്ചിതത്വത്തിനും ഇടവരുത്തുമെന്നും രാഹുല്‍ ഓര്‍മിപ്പിച്ചു.
മധ്യസ്ഥരെ പരിഗണിക്കണം –യു.എൻ
ന്യൂയോർക്: ഇന്ത്യ-ചൈന അതിർത്തി തർക്കം രൂക്ഷമായ സാഹചര്യത്തിൽ മാധ്യസ്ഥ്യം വഹിക്കാൻ തയാറാണെന്ന് അമേരിൻ പ്രസിഡൻറ് ഡോണാൾഡ് ട്രംപ് അറിയിച്ചതിന് പിന്നാലെ പ്രതികരണവുമായി ഐക്യരാഷ്ട്ര സംഘടന. ഇരു രാജ്യങ്ങളും തമ്മിൽ ഉടലെടുത്തിരിക്കുന്ന സംഘർഷഭരിതമായ സാഹചര്യങ്ങൾ ഒഴിവാക്കണമെന്ന് യു.എൻ നിർദേശിച്ചു. കാര്യങ്ങൾ സംഘർഷത്തിലേക്ക് നീങ്ങുന്ന തരത്തിലുള്ള ഒരു നടപടിയും ഇരുഭാഗത്തുനിന്നും ഉണ്ടാകരുതെന്നും യു.എൻ. സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടറസിെൻറ
വക്താവ് സ്റ്റീഫൻ ഡുജാറിക് മുന്നറിയിപ്പ് നൽകി.
ഇരുരാജ്യങ്ങൾക്കും താൽപര്യമുള്ള ആളിനെ മധ്യസ്ഥനാക്കുന്ന കാര്യം പരിഗണിക്കണം. ആരാണ് മാധ്യസ്ഥ്യം വഹിക്കേണ്ടതെന്ന് ഇരുരാജ്യങ്ങൾക്കും തീരുമാനിക്കാം. അക്കാര്യത്തിൽ യു.എൻ ഇടപെടില്ലെന്നും അവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.