ന്യൂഡൽഹി: കള്ളപ്പണക്കേസിൽ ക്രിമിനൽ പ്രോസിക്യൂഷൻ റദ്ദാക്കിയ മദ്രാസ് ഹൈകോടതി വി ധിക്കെതിരെ ആദായ നികുതി വകുപ്പ് നൽകിയ അപ്പീൽ ഹരജിയിൽ കോൺഗ്രസ് നേതാവ് പി. ചിദംബരത്തിെൻറ ഭാര്യ നളിനിക്കും മകൻ കാർത്തിക്കും സുപ്രീംകോടതി നോട്ടീസ്. അപ്പീൽ ഹരജിയിൽ നളിനിയുടെയും കാർത്തിയുടെയും പ്രതികരണം തേടി നോട്ടീസയച്ചത് കഴിഞ്ഞ നവംബറിൽ ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ടല്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ െഗാഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി.
നളിനി ചിദംബരം, കാർത്തി, മരുകമൾ ശ്രീനിധി എന്നിവരുടെ വിേദശത്തെ സ്വത്ത് വിവരം, ബാങ്ക് അക്കൗണ്ടുകൾ എന്നിവ വെളിപ്പെടുത്തിയില്ലെന്ന് ആരോപിച്ചാണ് ആദായ നികുതി വകുപ്പ് കേസ് രജിസ്റ്റർ ചെയ്തത്.
യു.കെയിലെ കേംബ്രിജിൽ മൂന്നു പേരുടെയും പേരിൽ 5.37 കോടി രൂപയുടെ സ്വത്ത് ഉണ്ടെങ്കിലും അത് ആദായ നികുതി കണക്കിൽ ചേർത്തിട്ടില്ലെന്നും നികുതി നിയമം ലംഘിച്ചതിനാൽ കുറ്റകരമാണെന്നുമാണ് ആദായ നികുതി വകുപ്പിെൻറ വാദം. ചിദംബരം കുടുംബം നൽകിയ റിട്ട് ഹരജിയിലാണ് ഹൈകോടതി അനുകൂലമായി ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.