ജയിലിൽനിന്നിറങ്ങി ദിവസങ്ങൾക്കകം നിരവധി ബലാത്സംഗ കേസുകൾ; 'സീരിയൽ അക്രമി' പിടിയിൽ

നോയിഡ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ നിരന്തരം സ്ത്രീകളെ ഉപദ്രവിച്ചിരുന്നയാൾ പൊലീസ് പിടിയിൽ. പൊലീസുമായുണ്ടായ ഏറ്റുമുട്ടലിനിടെയാണ് പ്രതി പിടിയിലാകുന്നത്. നിരവധി കവർച്ച, മോഷണ കേസുകളിലും പ്രതിയാണിയാൾ. രാത്രി 10 മണിയോടെ സൂരജ്പുർ പൊലീസ് സ്റ്റേഷൻ പരിധിയിൽ പൊലീസുമായുണ്ടായ വെടിവെപ്പിൽ ഇയാൾക്ക് പരിേക്കറ്റിട്ടുണ്ട്.

ഫെബ്രുവരി 25ന് ഇയാൾക്കെതിരെ യുവതിയുടെ ബലാത്സംഗ പരാതി ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സമാനമായ നിരവധി കേസുകളിൽ പ്രതിയാണെന്ന് തെളിയുകയായിരുന്നു. 2019ൽ ബലാത്സംഗകുറ്റത്തിന് ജയിലിൽ പോകുകയും ചെയ്തിരുന്നതായി ഡെപ്യൂട്ടി കമീഷനർ വൃദ്ധ ശുക്ല പറഞ്ഞു.

ഫെബ്രുവരിയിലാണ് ഇയാൾ ജയിലിൽനിന്ന് പുറത്തിറങ്ങുന്നത്. എന്നാൽ ദിവസങ്ങൾക്കുള്ളിൽ ഇയാൾക്കെതിരെ നിരവധി ബലാത്സംഗ പരാതികൾ ലഭിക്കുകയായിരുന്നു. എല്ലാ കേസുകളിലും സമാന കുറ്റകൃത്യ രീതിയാണ് ഇയാൾ സ്വീകരിച്ചിരുന്നത്. ഒറ്റപ്പെട്ട വഴികളിൽ പതുങ്ങിയിരുന്നശേഷം സ്ത്രീകളെ ആക്രമിക്കുകയാണ് പതിവ്. നിരവധി പരാതികൾ ലഭിച്ചതോടെ പ്രതിയെ ഉടൻ പിടികൂടാൻ നടപടി സ്വീകരിക്കുകയായിരുന്നുവെന്നും വൃദ്ധ ശുക്ല പറഞ്ഞു.

നാലുദിവസം നീണ്ട തിരച്ചിൽ ഗ്രേറ്റർ നോയിഡയിൽ ഇയാളുണ്ടെന്ന വിവരം പൊലീസിന് ലഭിക്കുകയായിരുന്നു. പ്രതിയെ പിടികൂടാൻ എത്തിയതോടെ പൊലീസിന് നേർക്ക് ഇയാൾ വെടിയുതിർത്തു. തുടർന്ന് ഇയാളെ പൊലീസ് കീഴടക്കി. അനധികൃതമായി തോക്ക് കൈവശം സൂക്ഷിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. 

Tags:    
News Summary - In UP's Greater Noida Serial Rapist Arrested After Encounter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.