ന്യൂഡൽഹി: കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി നൽകിയ മാനനഷ്ടക്കേസിലെ തുടർനടപടികൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സമർപ്പിച്ച ഹരജി ഡൽഹി ഹൈകോടതി തള്ളി.
1999 മുതൽ 2013വരെ ഡൽഹി ക്രിക്കറ്റ് അസോസിയേഷനിൽ പ്രസിഡൻറ് സ്ഥാനം വഹിച്ചിരുന്ന ജയ്റ്റ്ലി സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നായിരുന്നു കെജ്രിവാളിെൻറ ആരോപണം.
കെജ്രിവാളിെൻറ ആരോപണം നിഷേധിച്ച അരുൺ ജയ്റ്റ്ലി ഡൽഹി മുഖ്യമന്ത്രിക്ക് പുറമെ ആം ആദ്മി നേതാക്കളായ അശുതോഷ്, കുമാർ വിശ്വാസ്, സഞ്ജയ്സിങ്, രാഘവ്ഛദ്ദ, ദീപക് ബാജ്പെയ്എന്നിവർക്കെതിരെ 10 കോടി രൂപ ആവശ്യപ്പെട്ട് കഴിഞ്ഞ കഴിഞ്ഞ വർഷമാണ് സിവിൽ- ക്രിമിനൽ കേസുകൾ ഫയൽ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.