ഭോപ്പാൽ: മഹാത്മ ഗാന്ധിയെ പാകിസ്താെൻറ രാഷ്ട്ര പിതാവെന്ന് വിളിച്ച മുൻ ബി.ജെ.പി മീഡിയ സെൽ തലവൻ അനിൽ കുമാർ സൗമിത്രക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷനിൽ പ്രൊഫസറായി നിയമനം. 2019ൽ അനിൽ കുമാറിനെ ബി.ജെ.പി പുറത്താക്കിയിരുന്നു. ഗാന്ധിജിക്കെതിരായ സമൂഹമാധ്യമങ്ങളിലെ പരാമർശങ്ങളിലായിരുന്നു നടപടി. ഇന്ത്യൻ എക്സ്പ്രസ് ദിനപത്രമാണ് ഇതുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്തത്.
60ഓളം പേരെ അഭിമുഖം നടത്തിയതിൽ നിന്നാണ് സൗമിത്രയെ പ്രൊഫസറായി തെരഞ്ഞെടുത്തിരിക്കുന്നത്. ഒക്ടോബർ 20ന് ഐ.ഐ.എം.സി അദ്ദേഹത്തിന് ഓഫർ ലെറ്റർ കൈമാറി. സെപ്റ്റംബർ ആദ്യവാരമായിരുന്നു അഭിമുഖം. അതേസമയം, നിയമനത്തെ കുറിച്ച് പ്രതികരിക്കാൻ സൗമിത്ര തയാറായിട്ടില്ല. ഇക്കാര്യത്തിൽ ഒന്നും പറയാനില്ലെന്നായിരുന്നു ഐ.ഐ.എം.സി ഡയറക്ടറുടെ പ്രതികരണം.
മഹാത്മ ഗാന്ധി രാഷ്ട്രത്തിെൻറ പിതാവാണെന്നും എന്നാൽ അത് പാകിസ്താേൻറതാണെന്നുമായിരുന്നു സൗമിത്രയുടെ വിവാദ പരാമർശം. രാജ്യത്തിന് കോടിക്കണക്കിന് പുത്രൻമാരുണ്ട്. അതിൽ ചിലർ ശ്രേഷ്ഠൻമാരായിരിക്കും അല്ലാത്തവരുമുണ്ടെന്നും സൗമിത്ര ഫേസ്ബുക്കിൽ കുറിച്ചിരുന്നു. തുടർന്നാണ് സൗമിത്രയെ ബി.ജെ.പി പുറത്താക്കിയത്. 2013ലും പാർട്ടി ഇയാളെ പുറത്താക്കിയിരുന്നു. കത്തോലിക്കാ സഭയുടെ പുരോഹിതർക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച് പാർട്ടി മുഖപത്രത്തിൽ ലേഖനം എഴുതിയതിനായിരുന്നു അന്ന് നടപടിയെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.