ന്യൂഡൽഹി: ഇന്ത്യക്കെതിരെ ആരെങ്കിലും ആക്രമണം നടത്തുകയാണെങ്കിൽ തിരിച്ച് ഉചിതമായ മറുപടി നൽകാൻ അറിയാമെന്ന് കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ്. ലഡാഖിലെ ഗൽവാൻ വാലിയിൽ ഇന്ത്യക്ക് 20 ജവാന്മാരെയാണ് നഷ്ടപ്പെട്ടതെങ്കിൽ ചൈനക്ക് അതിനിരട്ടിയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊറോണ ൈവറസ്, ചൈന എന്നീ വാക്കുകൾ മാത്രമാണ് ഇപ്പോൾ എവിടെയും കേൾക്കാൻ കഴിയുന്നത്. നമ്മൾ സമാധാനത്തിൽ വിശ്വസിക്കുന്നവരാണ്. ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും.
എന്നാൽ, ആരെങ്കിലും ഇന്ത്യക്കുമേൽ ദുഷിച്ച കണ്ണുകളോടെ നോക്കിയാൽ തക്ക മറുപടി നൽകുമെന്നും മന്ത്രി പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പശ്ചിമ ബംഗാളിൽ നടന്ന വെർച്വൽ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചൈന ഇതുവരെ കണക്കുകൾ പുറത്തിവിടാതിരിക്കുകയാണ്. നമ്മുടെ ജവാൻമാരുടെ ത്യാഗം വെറുതെയാകില്ലെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. അതിന് വ്യക്തമായ അർഥമുണ്ട്. നമ്മുടെ സർക്കാറിന് തക്ക മറുപടി നൽകാനുള്ള കരുത്തുണ്ട്. 59 ചൈനീസ് ആപ്പുകൾ നിരോധിച്ചത് ഡിജിറ്റൽ സ്ട്രൈക്കാണെന്നും രാജ്യത്തെ ജനങ്ങളുടെ വിവരങ്ങൾ സുരക്ഷിതമാക്കാനാണ് അവ നിരോധിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ജൂൺ 15നായിരുന്നു ഗൽവാൻ താഴ്വരയിലാണ് ഇന്ത്യ-ചൈനീസ് സൈനികർ തമ്മിൽ ഏറ്റുമുട്ടിയത്. സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യുവരിച്ചു. 40 ചൈനീസ് സൈനികർ കൊല്ലപ്പെട്ടുവെന്നാണ് ഇന്ത്യ അവകാശപ്പെട്ടിരുന്നത്. എന്നാൽ, 40 ചൈനീസ് സൈനികർ കൊല്ലപ്പെട്ടുവെന്നത് വ്യാജ വാർത്തയാണെന്നാണ് ചൈന പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.