മംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവള പരിസരത്ത് ഉപേക്ഷിക്കപ്പെട്ട ബാഗിൽ ബ ോംബ് നിർമാണത്തിനുപയോഗിക്കുന്ന സ്ഫോടക വസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്ന് വിമാനത്താവളങ്ങളിൽ ജാഗ്രത നിർദേശം.
തിങ്കളാഴ്ച രാവിലെ 8.45ഒാടെയാണ് ടെർമിനൽ മ ാനേജർ കൗണ്ടറിന് സമീപം സി.െഎ.എസ്.എഫ് ജീവനക്കാരൻ സംശയാസ്പദമായ ബാഗ് കണ്ടെത്തിയത്. പരിശോധനയിൽ ബാറ്ററി, വയർ, ടൈമർ, സ്വിച്ച്, ഡിറ്റണേറ്റർ തുടങ്ങിയവ കണ്ടെത്തി. സമീപത്തെ യാത്രക്കാരെ പൊലീസ് മാറ്റി. സ്ഫോടക വസ്തുക്കളടങ്ങിയ ബാഗ് കെഞ്ചാറിലെ ആളൊഴിഞ്ഞ മൈതാനത്തെത്തിച്ച് നിർവീര്യമാക്കി.
വിമാനത്താവള പരിസരത്ത് ബാഗ് ഉപേക്ഷിച്ചെന്ന് സംശയിക്കുന്നയാളുടെ സി.സി.ടി.വി ദൃശ്യം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ഒാേട്ടാറിക്ഷയിലെത്തിയ ഒരാൾ ഇൻഡിഗോ എയർലൈൻസിെൻറ ബുക്കിങ് കൗണ്ടറിന് സമീപം ബാഗ് വെച്ച ശേഷം അതേ ഒാേട്ടായിൽ മടങ്ങുകയായിരുന്നുവെന്നാണ് സുരക്ഷ ജീവനക്കാരുടെ മൊഴി. ഒാേട്ടാറിക്ഷയുടെയും യുവാവിെൻറയും വിവിധ ചിത്രങ്ങളാണ് പുറത്തുവിട്ടത്.
ഇതിനുപിന്നാലെ, ബംഗളൂരുവിലേക്ക് പുറപ്പെടാനിരുന്ന ഇൻഡിഗോ വിമാനത്തിൽ ബോംബുവെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശവും അധികൃതർക്ക് ലഭിച്ചു. തുടർന്ന് യാത്രക്കാരെ പുറത്തിറക്കി ബോംബ് സ്ക്വാഡ് വിശദ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.