കൊല്‍ക്കത്ത: നരേന്ദ്ര മോദിയെ രാജ്യത്തിൻെറ പ്രധാനമന്ത്രിയായി താൻ പരിഗണിക്കുന്നില്ലെന്ന് പശ്ചിമ ബംഗാൾ മുഖ് യമന്ത്രി മമത ബാനർജി. അതിനാലാണ് അദ്ദേഹവുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറാകാത്തത്. മോദിയോടൊപ്പം ഒരേ വേദി പങ്ക ിടാൻ താത്പര്യപ്പെടുന്നില്ലെന്നും മമത പറഞ്ഞു. പശ്ചിമ ബംഗാളിലെ ജർഗ്രാമിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.
ഞാൻ അടുത്ത പ്രധാനമന്ത്രിയുമായി സംസാരിച്ചുകൊള്ളാം. ഫോനി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ സംസ്ഥാനം തന്നെ പരിഹരിച്ചുകൊള്ളാം. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുമ്പോൾ കേന്ദ്ര സഹായം ആവശ്യമില്ലെന്നും മമത വ്യക്തമാക്കി.
നേരത്തെ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനായി മോദി ഫോണിൽ വിളിച്ചപ്പോൾ മമത സമസാരിക്കാന കൂട്ടാക്കിയില്ലെന്ന് വിമർശനമുയർന്നിരുന്നു. ഫോനി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട വിഷയങ്ങളിലും മമത രാഷ്ട്രീയം കളിക്കുകയാണെന്ന പ്രധാനമന്ത്രി വിമർശനമുന്നയിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് മമത ജർഗ്രാമിൽ നൽകിയത്.
WB CM in Jhargram earlier today: I don't consider him the country's PM, hence I didn't sit for the meeting.I don't want to be seen with him on the same platform. I'll speak to the next PM.We can take care of cyclone damage by ourselves. We don't need Centre's help ahead of polls. pic.twitter.com/alYGFZZa8E
— ANI (@ANI) May 6, 2019
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.