ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ വ്യാപക പ്രതിഷേധം അപ്രതീക്ഷിതമായിരുന ്നെന്ന് ബി.ജെ.പി നേതൃത്വത്തിെൻറ വിലയിരുത്തൽ. വിഷയം പാർട്ടിയിലും പുറത്തും വേണ്ടത്ര ചർച്ചചെയ്യാത്തതും നിയമത്തെ സംബന്ധിച്ച് ജനത്തെ വ്യക്തമായി അറിയിക്കുന്നതിലെ വീഴ്ചയുമാണ് പ്രതിഷേധം ആളിക്കത്താൻ ഇടയാക്കിയതെന്ന് മുതിർന്ന ബി.ജെ.പി നേതാക്കളും കേന്ദ്ര മന്ത്രിമാരും സമ്മതിച്ചതായി വാർത്ത ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായി ഇത്രയും ശക്തമായ പ്രതിഷേധം പ്രതീക്ഷിച്ചില്ലെന്ന് ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ സഞ്ജീവ് ബല്യാനാണ് വ്യക്തമാക്കിയത്. ‘‘മുസ്ലിംകളില്‍നിന്നു പ്രതിഷേധം ഉയരുമെന്നാണ് കരുതിയത്. എന്നാല്‍, രണ്ടാഴ്ചയോളം പ്രധാന നഗരങ്ങളില്‍ ഇത്ര ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഞാൻ മാത്രമല്ല ബി.ജെ.പി നേതാക്കളും അങ്ങനെയാണ് വിശ്വസിച്ചിരുന്നത്’’ -ബല്യാൻ വ്യക്തമാക്കി.
പൗരത്വ ഭേദഗതി നിയമത്തോടുള്ള പ്രതിഷേധം തണുപ്പിക്കാനുള്ള ശ്രമത്തിെൻറ ഭാഗമായി സമൂഹത്തിെൻറ വിവിധ തുറകളിൽനിന്നുള്ള പാർട്ടി അനുഭാവികളെ ഒരുമിച്ചുകൂട്ടുകയാണ് ഇപ്പോൾ ബി.ജെ.പിയെന്ന് പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത കേന്ദ്രമന്ത്രി പറഞ്ഞു. ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലൂടെയും എതിര്‍പ്പ് ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. ബില്‍ പാസാക്കുന്ന വേളയില്‍ കൃത്യമായ രാഷ്ട്രീയ സമവാക്യം പാര്‍ട്ടി കണക്കിലെടുത്തിരുന്നില്ലെന്നും കേന്ദ്രമന്ത്രി പറയുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം ഇനിയും അടങ്ങിയിട്ടില്ല.
ബി.ജെ.പിയും സർക്കാറും പ്രതിരോധത്തിലാണെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോർട്ടുകൾ. പാർട്ടിക്കേറ്റ നഷ്ടം പരിഹരിക്കാനുള്ള തത്രപ്പാടിലാണെന്ന് അഭ്യന്തര മന്ത്രി അമിത് ഷാ പോലും കഴിഞ്ഞ ദിവസം ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
പൗരത്വ ഭേദഗതി നിയമത്തിൽ വിവേചനമില്ലെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി ബുദ്ധികേന്ദ്രമായ ആർ.എസ്.എസ്. ചേരികളിലും ഗ്രാമങ്ങളിലുമുൾപ്പെടെ വ്യാപക കാമ്പയിന് അവർ ഒരുങ്ങിക്കഴിഞ്ഞു. ബി.ജെ.പിയുടെ വിദ്യാർഥി സംഘടനയും ബില്ലിന് അനുകൂലമായി രംഗത്തുവന്നുകഴിഞ്ഞു. ജനത്തെ നിയമം സംബന്ധിച്ച് വ്യക്തമായി അറിയിക്കാത്തതാണ് പ്രതിഷേധങ്ങൾക്ക് കാരണമെന്ന വിലയിരുത്തലിലാണ് അവർ. സ്ഥാപിത താൽപര്യക്കാർ അവർക്കിഷ്ടംപോലെ അതിനെ വ്യാഖ്യാനിക്കാനും ഇടയാക്കിയെന്ന് മുതിർന്ന ആർ.എസ്.എസ് നേതാവ് മൻമോഹൻ വൈദ്യ വാർത്ത ഏജൻസിയോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.