തൃശൂർ: രാജ്യത്തെ ബാങ്കുകളിലെ ക്ലറിക്കൽ തസ്തികയിൽ കഴിഞ്ഞ ആറ് വർഷത്തിനിടെ ഉണ്ടായത് ക്രമാനുഗതമായ ഇടിവ്. 2016-'17ൽ 30,000 ക്ലർക്കുമാരെ നിയമിച്ച സ്ഥാനത്ത് 2021-'22ൽ 2500 ക്ലർക്കുമാരെ മാത്രമാണ് നിയമിക്കാൻ നടപടി നീങ്ങുന്നത്.ഇത്രയും കുറവ് നിയമനം നടത്താൻ ഒരുങ്ങുന്ന പശ്ചാത്തലത്തിലാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ക്ലറിക്കൽ തസ്തികയിൽ 8500 അപ്രൻറീസുമാരെ നിയമിക്കാനുള്ള നീക്കം വിവാദമായിരിക്കുന്നത്.
2017-'18ൽ 19,243, 2018-'19ൽ 7883, 2019-'20ൽ 7275, 2020-'21ൽ 18,954 എന്നിങ്ങനെയാണ് ക്ലർക്കുമാരുടെ നിയമനം. എല്ലാ വർഷവും വൻതോതിൽ വിരമിക്കൽ നടക്കുന്നുണ്ട്. മാത്രമല്ല, സമീപവർഷങ്ങളിൽ പൊതുമേഖല ബാങ്കുകളുെട ലയനം, ചില സ്വകാര്യ മേഖല ബാങ്കുകളിലെ വിവിധ പ്രശ്നങ്ങൾ എന്നിവ മൂലം രാജിെവച്ചും സ്വയം വിരമിക്കൽ വാങ്ങിയും പോകുന്നവരുടെ എണ്ണം പെരുകുകയാണ്.
എസ്.ബി.ഐയിലെ അപ്രൻറീസ് നിയമന നീക്കം പിൻവലിക്കാനും സ്ഥിരം നിയമനം നടത്താനും ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ട് ആൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ, നാഷണൽ കോൺഫെഡറേഷൻ ഓഫ് ബാങ്ക് എംപ്ലോയീസ്, നാഷണൽ ഓർഗനൈസേഷൻ ഓഫ് ബാങ്ക് വർക്കേഴ്സ്, ഇന്ത്യൻ നാഷണൽ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ എന്നീ സംഘടനകൾ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ ചെയർമാൻ ജി. രാജ്കിരണിന് കത്ത് നൽകി. അപ്രൻറീസ് നിയമത്തിെൻറ ദുരുപയോഗമാണ് നടക്കുന്നതെന്ന് സംഘടനകൾ ചൂണ്ടിക്കാട്ടി. അപ്രൻറീസുകളെ നിയമിച്ച ചില ബാങ്കുകൾ തൊഴിൽ പരിശീലനത്തിെൻറ പേരിൽ സ്ഥിരം ജീവനക്കാർ ചെയ്യുന്ന ജോലികൾ ഏൽപിക്കുന്ന പ്രവണതയുണ്ടെന്ന് സംഘടനകൾ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.