ന്യൂയോർക്: യു.എസ് കേന്ദ്രമായുള്ള പ്രമുഖ ഓൺലൈൻ മാധ്യമം ഹഫ്പോസ്റ്റിെൻറ ഇന്ത്യൻ പതിപ്പ് ഹഫ്പോസ്റ്റ് ഇന്ത്യ പ്രവർത്തനം ചൊവ്വാഴ്ച അവസാനിപ്പിച്ചു. പ്രവർത്തനം തുടങ്ങി ആറുവർഷത്തിനുേശഷമാണ് നിർത്തുന്നത്. ഇതോടെ, ഇവിടെയുണ്ടായിരുന്ന 12 മാധ്യമപ്രവർത്തകർ തൊഴിൽരഹിതരാകും.
നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ (എഫ്.ഡി.ഐ) മോദി സർക്കാർ വരുത്തിയ നിയന്ത്രണങ്ങളുടെ ഇരയാണ് ഹഫ്പോസ്റ്റെന്ന് ആരോപണമുണ്ട്. അടുത്തിടെ ഹഫ്പോസ്റ്റിനെ മറ്റൊരു യു.എസ് മാധ്യമ സ്ഥാപനമായ ബസ്സ്ഫീഡ് വാങ്ങിയിരുന്നു. തുടർന്ന് നിയമപ്രശ്നങ്ങൾ കാരണമായി ഇന്ത്യയിലെയും ബ്രസീലിലെയും ഹഫ്പോസ്റ്റ് സൈറ്റുകൾ അവസാനിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.