മുംബൈ: കുട്ടികളെ പിടിക്കുന്നവരെ പേടിച്ച് മക്കളോട് പുറത്തിറങ്ങരുതെന്ന് പറയുന ്നതു പോലെയാണ് മഹാരാഷ്ട്രയിൽ കോൺഗ്രസ് നേതൃത്വത്തിെൻറ അവസ്ഥ. കാരണം, സാക്ഷാൽ ആളെ പിടിക്കുന്നയാൾ പുറത്ത് കറങ്ങിനടപ്പുണ്ട്. അയാൾ വരുന്ന വഴിയിൽനിന്ന് മുതിർന് ന പാർട്ടിക്കാരെ ഒാടിച്ച് വിടുകയേ രക്ഷയുള്ളു.
ആരെ എപ്പോൾ ചാക്കിടുമെന്ന് പറയാൻ കഴിയില്ല. പ്രബല കുടുംബങ്ങളുടെയും അതുവഴി ഒരു ദേശത്തിെൻറയും വോട്ടുകൾ മൊത്തമായി ചോരും വിധമാണ് ഒാപറേഷൻ. ആളുടെ പേര് ഗിരീഷ് മഹാജൻ. ഹോബി ചാക്കിട്ടുപിടിത്തം.
മൂന്നു പ്രമുഖരെ പിടിച്ചുകഴിഞ്ഞു. മറ്റൊരാളുടെ വീടിനു ചുറ്റും കറങ്ങി നടക്കുകയാണ്.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിെൻറ വിശ്വസ്തനാണ് ജലവിഭവ മന്ത്രികൂടിയായ മഹാജൻ. ബി.ജെ.പി സർക്കാറിന് എതിരെ നടന്ന കർഷക സമരങ്ങൾ, അണ്ണാ ഹസാരെയുടെ നിരാഹാരം, ജാതീയ സംവരണ സമരങ്ങൾ തുടങ്ങിയ പ്രക്ഷോഭങ്ങളിലൊക്കെ ഇടനിലക്കാരനായി സർക്കാറിനെ രക്ഷിച്ച് ആളായി നിൽക്കുകയാണ്. ലോക്സഭ തെരഞ്ഞെടുപ്പ് കാലത്താണ് മഹാജന് പിടിപ്പത് പണി.
ആദ്യം അഹ്മദ്നഗറിലെ കോൺഗ്രസുകാരായ വിഖെ പാട്ടീൽ കുടുംബത്തിലെ ഇളമുറക്കാരൻ സുജയ് പാട്ടീലിനെ ചാക്കിട്ടു. പിന്നീട് മാധയിലെ എൻ.സി.പിക്കാരായ മോഹിതെ പാട്ടീൽ കുടുംബത്തിലെ വിജയ് സിങ്ങിെൻറ മകൻ രഞ്ജിത് സിങ് മോഹിതെ പാട്ടീലിനെ ചാക്കിലാക്കി.
തൊട്ടുപിന്നാലെ സതാര ഡി.സി.സി അധ്യക്ഷൻ രഞ്ജിത് സിങ് നായിക് നിമ്പാൽകറെ കൊണ്ടുപോയി. കോൺഗ്രസ് വിട്ട് ഒൗറംഗാബാദിൽ സ്വതന്ത്രനായി മത്സരിക്കുന്ന എം.എൽ.എ അബ്ദുൽ സത്താറിനെയാണ് ഇപ്പോൾ നോട്ടമിട്ടിരിക്കുന്നത്. സത്താറിെൻറ ബി.ജെ.പി പ്രവേശനം ഏതാണ്ട് ഉറപ്പായ മട്ടാണ്. താൻ ബി.ജെ.പിയുടെ എച്ച്.ആർ. മാനേജർ ആണെന്നാണ് ഗിരീഷ് മഹാജൻ സ്വയം വിശേഷിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.