ന്യൂഡൽഹി: ഡിസംബർ മാസത്തിനുള്ളിൽ രാജ്യത്തെ 94 കോടി പേർക്ക് വാക്സിൻ നൽകുമെന്ന് കേന്ദ്രസർക്കാർ. ഇതിനുള്ള പദ്ധതിയും തയാറാക്കിയിട്ടുണ്ടെന്ന് കേന്ദ്രം വിശദീകരിച്ചു. ജൂലൈ വരെ 53.6 കോടി ഡോസ് കോവിഡ് വാക്സിൻ രാജ്യത്ത് ലഭ്യമാവും. ഇതിൽ 18 കോടിയും സംസ്ഥാന സർക്കാറുകൾ നേരിട്ട് വാങ്ങുന്നതാണെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ അറിയിച്ചു. 133.6 കോടി ഡോസ് വാക്സിൻ ആഗസ്റ്റ് മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ രാജ്യത്തെത്തും.
50 കോടി ഡോസ് കോവീഷിൽഡ് 38.6 കോടി ഡോസ് കോവാക്സിൻ, 30 കോടി ബയോളജിക്കൽ ഇ, 10 കോടി സ്പുട്നിക്, അഞ്ച് കോടി സിഡുസ് കാഡില വാക്സിനുകളും രാജ്യത്തെത്തുമെന്ന് ആരോഗ്യ സെക്രട്ടറി പറഞ്ഞു.
2021 ജനുവരി മുതൽ ഡിസംബർ വരെ 187.2 കോടി ഡോസ് വാക്സിനായിരിക്കും രാജ്യത്ത് വിതരണം ചെയ്യുക. 94 കോടി പേർക്ക് വാക്സിൻ നൽകാൻ ഇത് പര്യാപ്തമാണെന്ന് അധികൃതർ അറിയിച്ചു. ഫൈസർ, മോഡേണ, ജോൺസൺ & ജോൺസൺ തുടങ്ങിയ കമ്പനികളുടെ വാക്സിൻ കൂടി എത്തുകയാണെങ്കിൽ ഡോസുകളുടെ എണ്ണം ഇനിയും വർധിക്കും. ഇതിനൊപ്പം മൂക്കിലുപയോഗിക്കാവുന്ന വാക്സിനും ഇന്ത്യയിൽ എത്തിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.