ലഖ്നൗ: മുസ്ലിം മത വിഭാഗക്കാരായ രോഗികളെ പരിശോധിക്കണമെങ്കില്‍ കോവിഡ് 19 പരിശോധന ഫലം നെഗറ്റീവാകണമെന്ന് പരസ ്യം ചെയ്തതിെൻറ പേരിൽ വിവാദത്തിലായി ഉത്തര്‍പ്രദേശിലെ മീററ്റിലെ ക്യാന്‍സര്‍ ആശുപത്രി. ദൈനിക് ജാഗരൺ എന്ന പ ്രമുഖ ഹിന്ദി പത്രത്തിലാണ് മീററ്റിലെ വാലൻറീസ് ആശുപത്രി അധികൃതർ പരസ്യം നൽകിയത്. പരസ്യത്തില്‍ നൽകിയിരിക്കുന് ന നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ ചികിത്സ ലഭിക്കില്ലെന്നാണ് ആശുപത്രിയുടെ അറിയിപ്പ്.
ആശുപത്രിയില്‍ എത്തു ന്ന മുസ്ലീങ്ങളായ രോഗികളോ അവരുടെ കൂടെ വരുന്നവരോ കൊറോണ രോഗ ബാധയില്ലെന്ന പരിശോധനഫലം ഹാജരാക്കണം എന്നാണ് പരസ്യത് തിലെ നിർദേശം. സംഭവം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിവാദമാവുകയായിരുന്നു. യു.പി പൊലീസ് കേസെടുത്ത് അന്വേഷണ ം ആരംഭിച്ചിട്ടുണ്ട്. ദ വയറാണ് വാർത്ത റിപ്പോര്‍ട്ട് ചെയ്തത്.
മാസ്ക് ധരിക്കലും വൃത്തിയായിരിക്കലുമടക്കം സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ ആശുപത്രിയില്‍ വരുന്ന മുസ്ലിം രോഗികൾ പാലിക്കുന്നില്ലെന്നാണ് അവരുടെ ആരോപണം. അവർ മോശമായാണ് പെരുമാറുന്നത്. ജീവനക്കാരുടെയും രോഗികളുടെയും സുരക്ഷയ്ക്ക് വേണ്ടിയാണ് പത്രത്തില്‍ പരസ്യം ചെയ്തതെന്നും അധികൃതര്‍ പറയുന്നു. എല്ലാ മുസ്ലിം രോഗികളും കോവിഡ് പരിശോധനക്ക് വിധേയരായി ഫലം നെഗറ്റീവാണെങ്കിൽ മാത്രം ആശുപ്രതിയിൽ പ്രവേശിച്ചാൽ മതിയെന്നാണ് പരസ്യം.
ചില മുസ്ലിം രോഗികളുടെ അറിവില്ലായ്മ കാരണം എല്ലാവരും ബുദ്ധിമുേട്ടണ്ടി വരികയാണെന്നും മുസ്ലീം സഹോദരങ്ങളുടെയും പൊതുസമൂഹത്തിെൻറയും താല്‍പര്യം മാനിച്ചാണ് തീരുമാനമെന്നും ആശുപത്രിയധികൃതർ പരസ്യത്തില്‍ പറയുന്നു. മീററ്റ് പരിസരത്ത് നിന്ന് കൊറോണ സ്ഥിരീകരിച്ചവരിൽ രണ്ട് കേസുകൾ ഒഴിച്ച് ബാക്കിയെല്ലാം തബ്ലീഗിെൻറ മതസമ്മേളനവുമായി ബന്ധപ്പെട്ടുള്ളതാണെന്നാണ് ആശുപത്രിയുടെ ആരോപണം. എന്നാൽ ലഖ്നൗവിലെ ആരോഗ്യവകുപ്പിെൻറ കണക്കുകൾ പ്രകാരം മീററ്റിൽ 70 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 46 പേരാണ് തബ്ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പെങ്കടുത്തവർ.
അടിയന്തര ചികിത്സ ആവശ്യമായ രോഗികള്‍ക്ക് അത് ലഭ്യമാക്കുന്നുണ്ടെന്നാണ് അവർ അറിയിച്ചത്. അതേസമയം, സംശയമുള്ള രോഗികളുടെ സ്രവങ്ങള്‍ കോവിഡ് 19 പരിശോധനയ്ക്ക് അയക്കുകയാണ് ചെയ്യുന്നതെന്ന് അവർ കൂട്ടിച്ചേർത്തു. പരിശോധനയ്ക്കായി 4500 രൂപ രോഗികള്‍ അടയ്ക്കണമെന്നും അധികൃതരുടെ അറിയിപ്പുണ്ട്.
വാലെൻറിസ് കാൻസർ ആശുപത്രി സംഭവത്തിൽ മാപ്പ് പറയണമെന്ന് ഉത്തരവിട്ടിരിക്കുകയാണ് മീററ്റ് ജില്ലാ അഡ്മിനിസ്ട്രേഷൻ. ഇല്ലെങ്കിൽ ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കുമെന്നും അവർ അറിയിച്ചിട്ടുണ്ട്. മതത്തിെൻറ പേരിൽ ചികിത്സ നിഷേധിക്കുന്നതിലൂടെ ആശുപത്രി അധികൃതർ വൈദ്യശാസ്ത്ര ധാർമികതക്ക് വിരുദ്ധമായാണ് പ്രവർത്തിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.