ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയുടെ കൃഷ്ണ മേനോൻ മാർഗിലെ ബംഗ്ലാവ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് നൽകിയേക്കും. കേന്ദ്രസർക്കാറിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസാണ് വാർത്ത റി പ്പോർട്ട് ചെയ്തത്.
കൃഷ്ണ മേനോൻ മാർഗിലെ 6A ബംഗ്ലാവ് ആഭ്യന്തര മന്ത്രിയുടെ ഔദ്യോഗിക വസതിയാക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതിൻെറ നടപടികൾ പൂർത്തിയാകാൻ ഒരു മാസമെങ്കിലും എടുക്കും. എസ്.പി.ജി ഉൾപ്പടെയുള്ള ഏജൻസികളുടെ അനുമതി ഇതിന് ആവശ്യമാണെന്ന് കേന്ദ്രസർക്കാറിലെ ഉന്നത ഉദ്യോഗസ്ഥൻ പ്രതികരിച്ചു.
രാജ്യസഭ അംഗമായിരുന്ന കാലത്ത് സെൻട്രൽ ഡൽഹിയിലെ അക്ബർ റോഡിലെ വസതിയിലാണ് അമിത് ഷാ ഇപ്പോഴും താമസിക്കുന്നത. 2004ലാണ് കൃഷ്ണ മേനോൻ മാർഗിലെ ബംഗ്ലാവിലേക്ക് വാജ്പേയ് താമസം മാറ്റിയത്. പിന്നീട് ഏകദേശം 14 വർഷക്കാലം അദ്ദേഹം അവിടെയാണ് താമസിച്ചത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.