ലഖ്നോ: വ്യാഴാഴ്ചയും വെള്ളിയാഴ്ചയും നടക്കുന്ന ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് സംഘർഷസാധ്യത ഒഴിവാക്കാൻ ജുമുഅ നമസ്കാര സമയം മാറ്റി. ഇൗദ്ഗാഹ് മസ്ജിദ് ഇമാമും അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് അംഗവുമായ മൗലന ഖാലിദ് റഷീദ് ഫിരംഗി മഹ്ലിയാണ് വെള്ളിയാഴ്ചത്തെ ജുമുഅ ഒരുമണിക്കൂർ പിറകോട്ടാക്കിയത്. ഇതിെൻറ അടിസ്ഥാനത്തിൽ, ഉച്ചക്ക് 1.45നാണ് നമസ്കാരം നടക്കുക.
ഇൗ മാതൃക പിന്തുടരണമെന്നും അരമണിക്കൂർ മുതൽ ഒരുമണിക്കൂർ വരെ സമയമാറ്റം വേണമെന്നും അദ്ദേഹം മറ്റു ഇമാമുകളോട് അഭ്യർഥിച്ചു. ശിയ പണ്ഡിതൻ മൗലാന കൽബെ ജവാദ് നമസ്കാരത്തിന് നേതൃത്വം നൽകുന്ന ആസിഫി മസ്ജിദിൽ ജുമുഅ 12.20ന് പകരം ഒരുമണിക്കാക്കിയെന്നും ഫരംഗി മഹ്ലി പറഞ്ഞു.
സൗഹാർദം നിലനിർത്താൻ ഇതുപോലെ ഹിന്ദുസമുദായവും നടപടി സ്വീകരിച്ചതായി പറഞ്ഞ അദ്ദേഹം, ഇൗ വർഷത്തെ ഇൗദ് ദിനത്തിൽ ജഗന്നാഥ യാത്ര രണ്ടുമണിക്കൂർ വൈകിപ്പിക്കുകയും റൂട്ട് മാറ്റുകയും ചെയ്തിരുന്നുവെന്ന് പറഞ്ഞു. റമദാനിൽ തറാവീഹ് സമയത്ത് മൂന്നു ഹിന്ദു കുടുംബങ്ങൾ വിവാഹാഘോഷത്തോടനുബന്ധിച്ച വെടിക്കെട്ടും സംഗീതപരിപാടിയും മാറ്റിയകാര്യവും അദ്ദേഹം അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.