"പ്രതിപക്ഷ ഐക്യത്തിനുള്ള നിർണായക ചുവടുവെപ്പ്" രാഹുൽ ഗാന്ധി, നിതീഷ് കുമാറുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: 2024ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ ഐക്യമുന്നണി രൂപീകരിക്കാനുള്ള പ്രതിപക്ഷ ക്ഷികളുടെ ശ്രമം നിർണായക ഘട്ടത്തിൽ. കോൺഗ്രസ്, ജനതാദൾ (യുണൈറ്റഡ്) , രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) എന്നിവയുടെ ഉന്നത നേതാക്കൾ ഇന്ന് ഡൽഹിയിൽ യോഗം ചേർന്നു. ഭരണകക്ഷിയായ ബി.ജെ.പിക്കെതിരെ പ്രതിപക്ഷ കക്ഷിൾ ഒറ്റക്കെട്ടായ പോരാട്ടമാണ് ലക്ഷ്യം.

യോഗത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവർ ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാർ, ബിഹാർ ഉപമുഖ്യമന്ത്രിയും ആർ.ജെ.ഡി അധ്യക്ഷയുമായ തേജസ്വി യാദവ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ജെ.ഡി.യു അധ്യക്ഷൻ രാജീവ് രഞ്ജൻ സിങ്, ആർ.ജെ.ഡിയുടെ രാജ്യസഭാ എം.പി മനോജ് കുമാർ ഝാ, കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.

ഇന്നത്തെ യോഗത്തെ ചരിത്രപരമായ യോഗം എന്നാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വിശേഷിപ്പിച്ചത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ എല്ലാ പ്രതിപക്ഷ കക്ഷികളെയും  ഒന്നിപ്പിക്കലാണ് ഇതിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിപക്ഷ ഐക്യത്തിനുള്ള നിർണായകമായ ഒരു ചുവടുവെപ്പാണിതെന്ന് രാഹുൽ ഗാന്ധിയും പറഞ്ഞു. ഇത് ഒരു പ്രക്രിയ ആണെന്നും രാജ്യത്തിനു വേണ്ടിയുള്ള പ്രതിപക്ഷ ലക്ഷ്യം ഇതിലൂടെ ഉരുത്തിരിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ ഇന്ന് രാവിലെ ഡൽഹിയിൽ എത്തി ആർ.ജെ.ഡി നേതാവും ബിഹാർ മുൻമുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 

Tags:    
News Summary - "Historic Step To Unite Opposition": Rahul Gandhi, Nitish Kumar Meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.