ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ആക്രമണം വ്യാപിക്കുന്നതിനിടയിൽ മറ്റൊരു നല്ലവാർത്ത കൂടി. മുസ്ലീംകളായ അയൽക്കാര ുടെ പൂർണസഹകരണത്തോടെ വിവാഹം ആഘോഷിച്ച വധുവിൻെറ വാർത്തയാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തത്.
ഡൽഹിയിലെ മുസ് ലീംകൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് താമസിക്കുന്ന 23കാരി സാവിത്രി പ്രസാദിൻെറ വിവാഹം നിശ്ചയിച്ചിരുന്നത് ഫെബ്രുവരി 25 ചൊവ്വാഴ്ചത്തേക്കായിരുന്നു. എന്നാൽ ഡൽഹിയിൽ കലാപം പൊട്ടിപ്പുറപ്പെട്ടതോടെ വിവാഹം മാറ്റിവെക്കണമെന്ന് പലരും ആവശ്യപ്പെട്ടു. എന്നാൽ സാവിത്രിയുടെ പിതാവ് അയൽക്കാരായ മുസ്ലീംകളുടെ സാന്നിധ്യത്തോടെതന്നെ വിവാഹം ഒരുക്കുകയായിരുന്നു.
വീട് സന്ദർശിച്ച റോയിട്ടേഴ്സിൻെറ വാർത്താസംഘത്തോട് സാവിത്രിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ‘‘ പുറത്തുള്ള വിവരങ്ങളൊക്കെ അറിഞ്ഞുകൊണ്ടുതന്നെയാണ് വിവാഹത്തിനായി മെഹന്തി അണിഞ്ഞത്. എന്നെ സംരക്ഷിക്കുന്നത് എൻെറ മുസ്ലിം സഹോദരങ്ങളാണ് ’’.
സംഘർഷം രൂക്ഷമായ ചാന്ദ്ബാഗ് മേഖലയിലാണ് സാവിത്രിയുടെ വീട് സ്ഥിതി ചെയ്യുന്നത്. ‘‘വർഷങ്ങളായി ഈ മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് ഞാൻ ഒരു കുഴപ്പവുമില്ലാതെ ജീവിക്കുന്നു. ഇപ്പോൾ പ്രശ്നമുണ്ടാക്കുന്നത് ആരെന്ന് അറിയില്ല’’. സംഘർഷം ഉണ്ടാക്കുന്നവർ തൻെറ അയൽക്കാരല്ലെന്നും സാവിത്രിയുടെ പിതാവ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.