ന്യൂഡൽഹി: അലീഗഢ് മുസ്ലിം സർവകലാശാലക്കു പിന്നാെല ജാമിഅ മില്ലിയ ഇസ്ലാമിയ സർവകലാശാലക്കു നേരെയും ഹിന്ദുത്വ സംഘടനകളുടെ വിദ്വേഷ പ്രചാരണം. സർവകലാശാലയിൽ ഹിന്ദു വിദ്യാർഥികൾ സുരക്ഷിതരല്ലെന്ന് ആരോപിച്ച് പുറത്തുനിന്നുവന്ന ഹിന്ദുത്വ സംഘടന പ്രവർത്തകർ കാമ്പസിലേക്ക് മാർച്ച് നടത്തി.
വർഗീയ മുദ്രാവാക്യം വിളിച്ചും പോസ്റ്ററുകൾ ഉയർത്തിയും ബുധനാഴ്ച സർവകലാശാലയിലേക്ക് നടത്തിയ മാർച്ച് പ്രധാന കവാടത്തിനു സമീപം ഡൽഹി പൊലീസ് തടഞ്ഞു. അലീഗഢ് വിദ്യാർഥികൾക്ക് െഎക്യദാർഢ്യം പ്രഖ്യാപിച്ച് ജാമിഅ മില്ലിയയിൽ പ്രകടനം നടന്നതിനു പിന്നാലെയാണ് ഹിന്ദുത്വ സംഘടനകൾ സർവകലാശാലയിലേക്ക് മാർച്ച് നടത്തിയത്.
അതേസമയം, വിദ്വേഷപ്രചാരണത്തിനെതിരെ കാമ്പസിലെ ഹിന്ദു വിദ്യാർഥികൾ കാമ്പയിന് തുടക്കമിട്ടു. ‘ഞാൻ ഹിന്ദുവാണ്, ഞാൻ ജാമിഅയിൽ സുരക്ഷിതനാണ്‘ എന്ന പോസ്റ്റർ ഉയർത്തിയാണ് സമൂഹ മാധ്യമങ്ങളിൽ കാമ്പയിൻ നടത്തുന്നത്. കാമ്പസിന് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.