ന്യൂഡൽഹി: ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ പേരിൽ നിന്ന് ‘യോഗി’ ഒഴിവാക്കണമെന്ന് കോൺഗ്രസ്. യു.പി മുഖ്യമന്ത്രിയെ ആദിത്യനാഥ് എന്നു മാത്രം അഭിസംബോധന ചെയ്താൽ മതി. യോഗി എന്ന പേരിന് ആദിത്യനാഥ് അർഹനല്ലെന്നും എ.െഎ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സുർജെവാല പറഞ്ഞു.
200 നവജാത ശിശുക്കളുടെ മരണത്തിന് ഉത്തരവാദിയായ, ദലിതരുെട വീടുകൾ നശിപ്പിച്ച, ബലാത്സംഗ വീരൻമാരായ നേതാക്കളെയും എം.എൽ.എമാെരയും സംരക്ഷിക്കുന്ന ആളെ യോഗി എന്നല്ല ഭോഗി എന്നാണ് വിളിക്കേണ്ടത്.
യു.പി മുഖ്യമന്ത്രി എന്ന നിലയിലുള്ള ബഹുമാനം അദ്ദേഹത്തിനു നൽകണം. എന്നാൽ പ്രത്യേക അർഥം ദ്യോതിപ്പിക്കുന്ന യോഗി എന്ന പേരിെൻറ ആവശ്യമില്ലെന്നും സുർജെവാല വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.