മുംബൈ: മുംബൈ കടലില്‍ തകര്‍ന്നുവീണ ഹെലികോപ്ടറിലുണ്ടായിരുന്ന ഒ.എന്‍.ജി.സി ഡെപ്യൂട്ടി ജനറൽ മാനേജര്‍ ചാലക്കുടി സ്വദേശി ബിന്ദുലാല്‍ ബാബുവിനെ കണ്ടെത്തിയില്ല. ബിന്ദുലാലിനൊപ്പമുണ്ടായിരുന്ന ചെങ്ങന്നൂര്‍ സ്വദേശി ജോസ് ആൻറണി, പൊന്‍കുന്നം സ്വദേശി ശ്രീനിവാസൻ, തമിഴ്നാട് സ്വദേശി ശരവണൻ, പങ്കജ് ഗാര്‍ഗി, പൈലറ്റ് പുണെ സ്വദേശി ഒഹട്കര് എന്നിവരുടെ മൃതദേഹങ്ങള്‍ ശനിയാഴ്ച അർധരാത്രി ബന്ധുക്കള്‍ക്ക് കൈമാറി.
തിരിച്ചറിയാത്ത മൃതദേഹം ബിന്ദുലാലിേൻറതാണെന്നായിരുന്നു സംശയം. മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് കിട്ടിയ ബിന്ദുലാലിെൻറ ഡ്രൈവിങ് ലൈസന്‍സായിരുന്നു സംശയ കാരണം. എന്നാൽ, മൃതദേഹം ബിന്ദുലാലിേൻറതല്ലെന്ന് ഭാര്യ ഷൈനിയും ബന്ധുക്കളും പറഞ്ഞു. ഇതേതുടർന്ന് ഡി.എൻ.എ പരിശോധന നടത്തും.
രണ്ടു പൈലറ്റുമാരും ബിന്ദുലാല്‍ ബാബു ഉൾപ്പെടെ ഒ.എന്‍.ജി.സിയുടെ അഞ്ചു ഡെപ്യൂട്ടി ജനറല്‍ മാനേജർമാരുമാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. ആറു പേരുടെ മൃതദേഹം ശനിയാഴ്ച രാത്രി കെണ്ടത്തി. ബിന്ദുലാൽ, പൈലറ്റ് ചണ്ഡിഗഢ് സ്വദേശി കടൊച്ച് എന്നിവരെയാണ് തിരിച്ചറിയാനുള്ളത്. ശരീരഭാഗങ്ങള്‍ കഷണങ്ങളായ അവസ്ഥയിലായിരുന്നു. ഹെലികോപ്ടറിെൻറ പങ്കയില്‍ കുടുങ്ങിയതാണോ ഹെലികോപ്ടറില്‍ സ്ഫോടനം സംഭവിച്ചതാണോ എന്ന് വ്യക്തമല്ല. ഹെലികോപ്ടറിെൻറ ബ്ലാക്ക് ബോക്സ് തീരദേശ സേന കെണ്ടത്തിയിട്ടുണ്ട്.
ജോസ് ആൻറണിയുടെ മൃതദേഹം ഞായറാഴ്ച രാവിലെ നാട്ടിലേക്ക് കൊണ്ടുപോയി. ശ്രീനിവാസെൻറ മൃതദേഹം അന്ധേരി സഹറിലെ ശ്മശാനത്തില്‍ ഉച്ചക്ക് ഒന്നിന് സംസ്കരിച്ചു. മറ്റൊരു ഉദ്യോഗസ്ഥന് പകരക്കാരനായാണ് ബിന്ദുലാല്‍ ബാബു സഹപ്രവര്‍ത്തകര്‍ക്കൊപ്പം അറബിക്കടലിലെ എണ്ണക്കിണറിലേക്ക് പോയത്. അതാകട്ടെ, ദുരന്തത്തിലേക്കും. മുമ്പൊരിക്കല്‍ മരണക്കയത്തില്‍നിന്ന് ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടതാണ്. 2005 ജൂലൈയില്‍ എണ്ണക്കിണറിന് തീപിടിച്ച് 12 പേര് മരിച്ച ദുരന്തത്തില്‍ നിന്നായിരുന്നു ആ രക്ഷപ്പെടൽ. അന്ന് അഞ്ചു മണിക്കൂറോളം കടലില്‍ കിടന്ന ബിന്ദുലാലിനെ രക്ഷാപ്രവര്‍ത്തകര്‍ ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.