ഡെൽഹിയിലെ മഴദൃശ്യം
ന്യൂഡൽഹി: ശക്തമായ മഴ തുടരുന്നതിനിടെ, ഡൽഹിയിൽ യമുന നദിയിൽ ജലനിരപ്പ് അപകടനിലയിലേക്ക്. ഞായറാഴ്ച രാവിലെ യമുനയിലെ ജലനിരപ്പ് 205.22 മീറ്ററായി ഉയർന്നു. നഗരത്തിലേക്കുള്ള മുന്നറിയിപ്പ് അടയാളം 204.50 മീറ്ററും അപകടരേഖ 205.33 മീറ്ററുമാണ്.
ജലനിരപ്പ് ഇനിയും ഉയരാൻ സാധ്യതയുള്ളതിനാൽ, വെള്ള പ്പൊക്ക സാഹചര്യം നേരിടുന്നതിന് മുന്നൊരുക്കം തുടങ്ങിയതായി അധികൃതർ പറഞ്ഞു. പ്രദേശത്തു നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. മയൂർവിഹാറിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. വസീറാബാദ്, ഹത്നികുണ്ഡ് ബാരേജുകളിൽനിന്ന് ഒഴുക്ക് ശക്തമായതാണ് ജലനിരപ്പുയരാൻ കാരണം. ഹത്നികുണ്ഡിൽനിന്നു മാത്രം മണിക്കൂറിൽ 46,968 ക്യുസെക്സ് വെള്ളമാണ് നദിയിലേക്കെത്തുന്നത്.സെപ്റ്റംബർ അഞ്ചുവരെ മഴ തുടരുമെന്നാണ് മുന്നയിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.