ന്യൂഡൽഹി: പ്രധാനമന്ത്രിയായി രാഹുൽ ഗാന്ധിയെ പിന്തുണക്കുന്നതിൽ ആശങ്കയില്ലെന്ന് ജനതാദൾ സെക്കുലർ അധ്യക്ഷൻ എച ്ച്.ഡി ദേവഗൗഡ. രാഹുൽ വളർന്നുകൊണ്ടിരിക്കുന്ന നേതാവാണ്. അധ്യക്ഷ പദവിയിൽ എത്തിയ ശേഷം അദ്ദേഹം കൂടുതൽ പര്യാപ്ത തയും അനുഭവജ്ഞാനവും നേടിയിരിക്കുന്നു. സഖ്യകക്ഷിയെന്ന നിലയിൽ രാഹുലിനെ അടുത്ത പ്രധാനമന്ത്രിയായി പിന്തുണക്കുന് നതിൽ യാതൊരു ആശങ്കയുമില്ല. രാഹുൽ ഗാന്ധിയാണ് പ്രധാനമന്ത്രിയായി വരേണ്ടത്- ദേവഗൗഡ വ്യക്തമാക്കി.
വികാരത്തിന് അടിമപ്പെട്ട് സംസാരിക്കുന്നത് നിയന്ത്രിക്കണമെന്നാണ് യുവനേതാവായ അദ്ദേഹത്തോട് പറയാനുള്ളത്. പ്രധാനമന്ത്രിയെ ‘കള്ളൻ’ എന്നു വിളിക്കുന്നത്, ആ പദവിയെ അധിക്ഷേപിക്കുന്നത് പോലെയാണ്. നരേന്ദ്ര മോദി ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധിമാത്രമല്ല, അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രി കൂടിയാണ്. അതിനാൽ രാഹുൽ ഭാഷപ്രയോഗത്തിൽ കൂടുതൽ ക്ഷമ കാണിക്കണം. അനുഭവഞ്ജാനത്തിലൂടെ അദ്ദേഹത്തിന് അതിന് കഴിയും. റഫാൽ വിഷയം പാർലമെൻറിൽ ഉയർത്തികൊണ്ടുവരാൻ രാഹുലിന് കഴിഞ്ഞിട്ടുണ്ടെന്നും ദേവഗൗഡ കൂട്ടിച്ചേർത്തു.
കർണാടകയിൽ സീറ്റ് വിഭജനം ഉടൻ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവരെ മൂന്നിലൊന്ന് സീറ്റുകളാണ് ജനതാദൾ എസിന് നൽകിയിരുന്നത്. 28 ലോക്സഭാ സീറ്റുകളിൽ 10 എണ്ണത്തിൽ മത്സരിച്ചിരുന്നുവെന്നും അത് തുടരുമെന്ന പ്രതീക്ഷയിലാണെന്നും അദ്ദേഹം അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി പ്രശസ്തിക്കായി രാജ്യത്തിെൻറ പണം ധൂർത്തടിച്ചു. കോർപറേറ്റുകളും വ്യവസായികളും ധാരാളം പണം അദ്ദേഹത്തിന് ഫണ്ടായി നൽകുന്നുണ്ട്. അഴിമതി വിമുക്ത ഭാരതമെന്ന മോദിയുടെ പ്രഥമ വാഗ്ദാനം നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. നോട്ട് അസാധുവാക്കൽ തീരുമാനം രാജ്യത്തിെൻറ വളർച്ചയെ മോശമായി ബാധിച്ചുവെന്നും ദേവഗൗഡ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.