???? ????????, ????? ????? ??.??.?

എൻ.സി.പി വനിത നേതാവിനെ ബി.ജെ.പി എം.എൽ.എ മർദിച്ചു; ദൃശ്യം സമൂഹ മാധ്യമങ്ങളിൽ

അഹ്മദാബാദ്: ജലവിതരണം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് തന്നെ കാണാനെത്തിയ എൻ.സി.പി വനിത നേതാവിനെ ബി.ജെ.പി എം.എൽ.എ മർദിക്കുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളിൽ. അഹ്മദാബാദിലെ നരോദ മണ്ഡലത്തിൽനിന്നുള്ള ബി.ജെ.പി എം.എൽ.എ ബൽറാം തവാനിയാണ് കാമറയിൽ കുടുങ്ങിയത്.

എൻ.സി.പി പ്രാദേശിക നേതാവായ നീതു തേജ്വനിയാണ് മർദനത്തിനിരയായത്. എം.എൽ.എയുടെ മർദനമേറ്റ് നിലത്തുവീണ നീതുവിനെ ചവിട്ടുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവം വിവാദമായതോടെ എം.എം.എക്കെതിരെ നടപടി വേണമെന്ന് കോൺഗ്രസും എൻ.സി.പിയും ആവശ്യപ്പെട്ടു. എം.എൽ.എയോട് വിശദീകരണം തേടിയ ബി.ജെ.പി സംഭവത്തെ അപലപിച്ചു.

തങ്ങളുടെ പ്രദേശത്തെ ജലവിതരണം വിഛേദിക്കരുതെന്നാവശ്യപ്പെട്ട് നഗരസഭ കൗൺസിലർകൂടിയായ എം.എൽ.എയുടെ സഹോദരൻ കിഷോർ തവാനിയെ ദിവസങ്ങൾക്കുമുമ്പ് കണ്ടിരുന്നതായി നീതു മാധ്യമങ്ങളോട് പറഞ്ഞു.

കിഷോർ തന്നെ അധിക്ഷേപിക്കുകയും മർദിക്കുകയുമായിരുന്നു. ഇതേ തുടർന്നാണ് പരാതിയുമായി എം.എൽ.എയുടെ ഓഫിസിലെത്തിയത്. അദ്ദേഹം അേപ്പാൾ അവിടെയുണ്ടായിരുന്നില്ല. ഓഫിസിലുള്ളവർ അധിക്ഷേപിക്കാൻ തുടങ്ങിയതോടെ തങ്ങൾ മുദ്രാവാക്യം മുഴക്കി. ഈ സമയം ഓഫിസിലെത്തിയ എം.എൽ.എ തന്നെ മർദിച്ചു. മർദനമേറ്റ് നിലത്തുവിണ തന്നെ ബൂട്ടുെകാണ്ട് വയറ്റിലും മുഖത്തും ചവിട്ടി. തടയാനെത്തിയ ഭർത്താവിനെയും മർദിച്ചു.

സംഭവം വിവാദമായതോടെ തന്നെ അവർ മർദിക്കുകയായിരുന്നെന്ന് പറഞ്ഞ് തടിയൂരാൻ ശ്രമിച്ച എം.എൽ.എ പ്രതിഷേധം ശക്തമായതോടെ മാപ്പു പറഞ്ഞു. മാപ്പപേക്ഷിച്ച് നീതുവിെൻറ വീട്ടിൽ പോയതായും സഹോദരനെന്ന പരിഗണനയിൽ അവർ തനിക്ക് രാഖി കെട്ടിയതായും എം.എൽ.എ അറിയിച്ചു.

എം.എൽ.എക്കെതിരെ നടപടി വേണെമന്നാവശ്യപ്പെട്ട കോൺഗ്രസ്, സംഭവത്തിൽ ബി.ജെ.പിയും മുഖ്യമന്ത്രിയും മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടു. എം.എൽ.എയെ സഭയിൽനിന്ന് സസ്പെൻഡ് ചെയ്യണമെന്ന് എൻ.സി.പി ആവശ്യപ്പെട്ടു. അതേസമയം, തങ്ങളെ മർദിച്ചതായി ആരോപിച്ച് നീതുവും എം.എൽ.എയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Tags:    
News Summary - Gujarat: BJP Lawmaker Assaults Woman in Public -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.