ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനിടെ ശാഹീൻബാഗിൽ അറസ്റ്റിലായ മൂന്നുപേർക്ക് ഡൽഹി കേ ാടതി ജാമ്യം അനുവദിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ജയിലുകളിൽ തടവുകാരുടെ എണ്ണം നിയന്ത്രിക്കാൻ സുപ്രീം കോടതിയും ഡൽഹി ഹൈകോടതിയും നൽകിയ നിർദേശങ്ങൾ കൂടി പരിഗണിച്ചാണ് ജാമ്യം നൽകിയത്.
കോവിഡ് -19 വ്യാപനം തടയാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അനുസരിച്ചില്ലെന്നാരോപിച്ചാണ് സയ്യിദ് തസീർ അഹമ്മദ്, ഷാൻ മുഹമ്മദ്, സയ്യിദ് മസൂദ് അഹ്മദ് എന്നിവരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർക്ക് ജാമ്യം നൽകിയാൽ പ്രതിഷേധ സ്ഥലത്ത് വീണ്ടും ജനക്കൂട്ടത്തെ അണിനിരത്തുമെന്ന വാദമുയർത്തി ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർത്തു. എന്നാൽ, കർശന നിയന്ത്രണം ഏർപ്പെടുത്തിയാൽ ഈ ആശങ്ക പരിഹരിക്കാമെന്ന് വ്യക്തമാക്കി കോടതി ഈ വാദം നിരാകരിച്ചു.
പ്രതിഷേധത്തിനായി മൂവരും ശാഹീൻബാഗ് സന്ദർശിക്കരുതെന്ന് കോടതി നിർദേശിച്ചു. സാമൂഹിക മാധ്യമങ്ങളിൽ സി.എ.എ, എൻ.ആർ.സി, എൻ.പി.ആർ. എന്നിവ സംബന്ധിച്ച് അഭിപ്രായം പ്രകടിപ്പിക്കരുതെന്നും മാധ്യമങ്ങൾക്ക് ഇതുസംബന്ധിച്ച് അഭിമുഖം നൽകരുതെന്നും കോടതി ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.