ന്യൂഡൽഹി: ടോൾ പ്ലാസകളിൽ ഫാസ്ടാഗ് നിർബന്ധമാക്കുന്നതിനുള്ള സമയപരിധി ഡിസംബർ 15 വരെ നീട്ടി. ഡിസംബർ ഒന്നു മുതൽ ഫാസ് ടാഗ് നിർബന്ധമാക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ടോൾ ഗേറ്റുകളിൽ നേരിട്ട് പണം നൽകാതെ വാഹനയാത്രികര ുടെ അക്കൗണ്ടിൽ നിന്ന് കൈമാറുന്ന രീതിയാണ് ഫാസ്ടാഗ്.
ഡിസംബർ ഒന്നു മുതൽ ദേശീയപാതയിലെ ടോൾ പ്ലാസകളിൽ 'ഫാസ്ടാഗ്' ഇല്ലാതെ ഫാസ്ടാഗ് ലെയിനിലൂടെ വാഹനം ഓടിക്കുന്നവരിൽനിന്ന് ഇരട്ടി നിരക്ക് ഈടാക്കുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. രാജ്യത്തെ 537 ടോൾ പ്ലാസകളിലും സംവിധാനം നടപ്പാക്കാനാണ് തീരുമാനം.
ടോൾ പ്ലാസകളിൽ നിർത്താതെതന്നെ വാഹനങ്ങളുടെ വിൻഡ്സ്ക്രീനിൽ ഘടിപ്പിക്കുന്ന ടാഗിലൂടെ ടോൾ പിരിക്കുന്ന സംവിധാനമാണ് ഫാസ്ടാഗ്. ടോൾപ്ലാസ കടക്കുന്നതോടെ ഓട്ടോമാറ്റിക്കായി ടാഗിൽനിന്ന് തുക കുറയും. വാഹനം ഓടിക്കുന്നവർക്ക് ബാങ്കുകൾ വഴിയും ഓൺലൈനിലൂടെയും പ്രിപെയ്ഡ് ടാഗ് വാങ്ങാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.