ന്യൂഡൽഹി: കള്ളനോട്ടുകൾ തടയുന്നതിനായി കേന്ദ്ര സർക്കാർ പ്ലാസ്റ്റിക് കറൻസികൾ പുറത്തിറക്കാനൊരുങ്ങുന്നു. വെള്ളിയാഴ്ച സഹമന്ത്രി അരുൺ രാം മേഘ്വാലയാണ് ലോക്സഭയിൽ പ്ലാസ്റ്റിക് കറൻസികൾ പുറത്തിറക്കുമെന്ന പ്രഖ്യാപനം നടത്തിയത്. റിസർവ് ബാങ്ക് കുറച്ച് കാലമായി പ്ലാസ്റ്റിക് കറൻസികൾ പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. ആദ്യഘട്ടത്തിൽ പരീക്ഷണം നടത്തിയതിന് ശേഷമായിരിക്കും കറൻസികൾ പുറത്തിറക്കുക.
2014 ഫെബ്രുവരിയിൽ 10 രൂപയുടെ പ്ലാസ്റ്റിക് നോട്ടുകൾ ഇന്ത്യയിലെ അഞ്ച് നഗരങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കാൻ തീരുമാനിച്ചിരുന്നു. കൊച്ചി, മൈസൂർ, ജയ്പൂർ, ഷിംല, ഭുവനേശ്വർ എന്നിവിടങ്ങളിലായിരുന്നു പ്ലാസ്റ്റിക് കറൻസി പുറത്തിറക്കാനായി തീരുമാനിച്ചിരുന്നത്.പ്ലാസ്റ്റിക് നോട്ടുകളുടെ ശരാശരി ആയുസ്സ് അഞ്ച് വർഷമാണ്. ഇതിെൻറ കള്ളനോട്ടുകൾ ഉണ്ടാക്കുക എന്നത് പ്രയാസകരമായ കാര്യമാണ്. ഒാസ്ട്രേലിയയിലാണ് ആദ്യമായി പ്ലാസ്റ്റിക് കറൻസികൾ പുറത്തിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.