ന്യൂഡൽഹി: സ്വകാര്യ മേഖലക്കുവേണ്ടി ശക്തമായ വാദവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വകാര്യ മേഖലയെ വളരാൻ അനുവദിക്കണം. കേന്ദ്രവും സംസ്ഥാനങ്ങളും സ്വകാര്യ മേഖലയെ പിന്തുണക്കണം. സ്വാശ്രയ ഇന്ത്യയെന്ന ലക്ഷ്യത്തിെൻറ ഭാഗമാകാൻ അവസരം നൽകണം.
കോവിഡ്കാല പിന്നോട്ടടികളിൽനിന്ന് ഉയിർത്തെഴുന്നേൽക്കാൻ നയപരമായി ഉറച്ച ചട്ടക്കൂട് വേണം. നിതി ആയോഗിെൻറ ആറാമത് ഗവേണിങ് കൗൺസിൽ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. കേന്ദ്രവും സംസ്ഥാനങ്ങളുമായി മെച്ചപ്പെട്ട സഹവർത്തിത്വം വേണമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, സംസ്ഥാനങ്ങളോട് കേന്ദ്രം പുലർത്തുന്ന സമീപനത്തിൽ പ്രതിഷേധിച്ചും നിതി ആയോഗിെൻറ അർഥശൂന്യത ചൂണ്ടിക്കാട്ടിയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി യോഗത്തിൽനിന്ന് വിട്ടുനിന്നു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങും പങ്കെടുത്തില്ല. വിഡിയോ കോൺഫറൻസ് പരിപാടിയിൽ ഇതാദ്യമായി ജമ്മു-കശ്മീർ, ലഡാക്ക് ലഫ് ഗവർണർമാരും പങ്കെടുത്തു.
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായി നിതി ആയോഗ് ഗവേണിങ് കൗൺസിൽ പുനഃസംഘടിപ്പിച്ചു. എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാരും ജമ്മു`കശ്മീർ, ഡൽഹി, പുതുച്ചേരി ലഫ്. ഗവർണർമാരും കൗൺസിലിൽ മുഴുസമയ അംഗങ്ങളാണ്. ആന്തമാൻ നിക്കോബാർ, ലഡാക്ക് ലഫ്. ഗവർണർമാർ, ചണ്ഡിഗഢ്, ദാദ്ര നഗർ ഹാവേലി, ദാമൻ ദ്യൂ, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർമാർ എന്നിവർ പ്രത്യേക ക്ഷണിതാക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.