ന്യൂഡൽഹി: ലോക്ഡൗൺ വാക്കിലും അർഥത്തിലും നടപ്പാക്കുേമ്പാൾതന്നെ ചരക്കുകളുമായി പോകുന്ന ട്രക്കുകളും വാഹനങ്ങളും തടയരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാ നങ്ങൾക്ക് നിർദേശം നൽകി. അവശ്യവസ്തുക്കൾ, അല്ലാത്തവ എന്നിവ പരിഗണിക്കാതെ ചരക്കു മായി പോകുന്ന വാഹനങ്ങളുടെ സുഗമമായ നീക്കം ഉറപ്പുവരുത്തണമെന്ന് ആഭ്യന്തര മന്ത്രാലയ ജോയൻറ് സെക്രട്ടറി പുനിയ സലില ശ്രീവാസ്തവ ആവശ്യപ്പെട്ടു.
അന്തർസംസ്ഥാന, സംസ്ഥാന ചരക്കുവാഹനങ്ങളെ തടസ്സമില്ലാതെ ഓടാൻ അനുവദിക്കണം. ഈ വാഹനങ്ങളിൽ ചരക്ക് ഇല്ലെങ്കിലും അവയെ തടയരുത്. അവ ചരക്ക് എടുക്കാൻ പോകുന്നതായിരിക്കും. ഇത്തരം വാഹനങ്ങൾക്ക് ചരക്കുനീക്കത്തിന് പ്രത്യേക അനുമതി ആവശ്യമില്ലെന്നും മന്ത്രാലയ ജോയൻറ് സെക്രട്ടറി സംസ്ഥാനങ്ങൾക്കയച്ച കത്തിൽ ആവശ്യപ്പെട്ടു.
സംസ്ഥാന അതിർത്തികളിലെ നിർമാണ കമ്പനികളിൽ ജോലിചെയ്യുന്നവരുടെ യാത്രക്ക് ആവശ്യമായ പാസ് നൽകാൻ അതതു സ്ഥാപനങ്ങൾക്ക് അധികാരം നൽകിയിട്ടുണ്ട്. അവശ്യവും അല്ലാത്തതുമായ ചരക്കുകൾ സൂക്ഷിച്ച വെയർഹൗസുകളും ശീതീകരണ സംഭരണികളും തടസ്സമില്ലാതെ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കണം. ഇൗ നിർദേശങ്ങൾ കോവിഡ്ബാധ സ്ഥിരീകരിച്ച ഹോട്ട്സ്പോട്ടുകളിലും വൈറസ് അമർച്ച ചെയ്യൽ നടപടി തുടരുന്നയിടങ്ങളിലും ബാധകമല്ല എന്നും കത്തിൽ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.