ഗോവ: സർക്കാർ നില ഭദ്രം

മുംബൈ: ഗോവയിൽ നാല് നിയമസഭ മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുക ൾ നേടി ബി.ജെ.പി സർക്കാർ നിലഭദ്രമാക്കി. പരീകറുടെ മരണശേഷം ഒഴിവുവന്ന പനാജി ഉൾപ്പെടെ നാല് മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 26 വർഷം പരീകർ കാത്ത പനാജി പിടിച്ചെടുത്തത് മാത്രമാണ് കോൺഗ്രസിന് ആശ്വാസം. 1758 വോട്ടിന് കോൺഗ്രസിലെ അറ്റനാസിയൊ മോൺസരട്ടെയാണ് പനാജിയിൽ ജയിച്ചത്.

ഫ്രാൻസിസ് ഡിസൂസയുടെ മരണത്തെ തുടർന്ന് ഒഴിവുവന്ന മാപുസ നിലനിർത്തിയ ബി.ജെ.പി മാൺഡ്രെം, ശിരോദ മണ്ഡലങ്ങൾ കോൺഗ്രസിൽനിന്ന് പിടിച്ചെടുത്തു. കോൺഗ്രസ് എം.എൽ.എമാർ രാജിവെച്ച് ബി.ജെ.പിയിൽ ചേർന്നതോടെയാണ് ഇൗ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പുണ്ടായത്. രാജിവെച്ച എം.എൽ.എമാർ തന്നെയാണ് ബി.ജെ.പി ടിക്കറ്റിൽ ജയിച്ചത്. ശിരോദയിൽ മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി അധ്യക്ഷൻ ദീപക് ദാവലിക്കറിനെ 75 വോട്ടിനാണ് ബി.ജെ.പിയിലെ സുഭാഷ് ശിരോദ്കർ തോൽപിച്ചത്.

40 അംഗങ്ങളുള്ള ഗോവയിൽ ഇതോടെ ബി.ജെ.പിക്ക് 17 അംഗങ്ങളായി. മൂന്ന് അംഗങ്ങളുള്ള ഗോവ ഫോർവേഡ് പാർട്ടിയും മൂന്ന് സ്വതന്ത്രരും ഒപ്പമുള്ള പ്രമോദ് സാവന്ത് സർക്കാറി‍െൻറ അംഗബലം ഇതോടെ 23 ആയി. കോൺഗ്രസിന് 16 ആംഗങ്ങളാണുള്ളത്.

Tags:    
News Summary - Goa Government - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.