പനാജി: അമേരിക്കയിലെ ചികിത്സക്കുശേഷം ഗോവ മുഖ്യമന്ത്രി മനോഹർ പരീകർ ആദ്യമായി ഒൗദ്യോഗിക പരിപാടിയിൽ പെങ്കടുത്തു. ആസാദ് മൈതാനത്ത് ഗോവൻ റിപ്പബ്ലിക് ദിനാചരണ പരിപാടിയിൽ പരസഹായമില്ലാതെയാണ് അദ്ദേഹം നടന്നത്. ഗോവ സ്വാതന്ത്ര്യ പോരാട്ടത്തിൽ രക്തസാക്ഷിത്വം വരിച്ചവർക്ക് മുഖ്യമന്ത്രി പൂക്കൾ അർപ്പിച്ചു.
എന്നാൽ, ഏറെ ക്ഷീണിച്ച സ്വരത്തിലായിരുന്നു അദ്ദേഹത്തിെൻറ രണ്ടു മിനിറ്റു മാത്രം നീണ്ട പ്രസംഗം. വയറുേവദനയെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് 62കാരനായ പരീകറെ ഗോവയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പാൻക്രിയാസ് ഗ്രന്ഥിയെ ബാധിച്ച അസുഖം പരിശോധനയിൽ വ്യക്തമായപ്പോൾ വിദഗ്ധ ചികിത്സക്കായി മാർച്ച് അവസാന വാരം യു.എസിലേക്ക് കൊണ്ടുപോവുകയായിരുന്നു.
മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക ചുമതലകൾ അടുത്തദിവസം മുതൽ തുടങ്ങുമെന്നാണ് റിപ്പോർട്ട്. എന്നാൽ, ദൈനംദിന പ്രവൃത്തികൾ വെട്ടിച്ചുരുക്കുമെന്നും ദീർഘിച്ച സംസാരം ഒഴിവാക്കുമെന്നും മുഖ്യമന്ത്രിയുടെ അടുത്തവൃത്തങ്ങൾ പറയുന്നു.
As I resume my work, I thank all my well wishers for the prayers and blessings which gave me much needed support and strength to recover. pic.twitter.com/bdN7gHShhW
— Manohar Parrikar (@manoharparrikar) June 15, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.