ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ടെലിവിഷൻ പ്രഭാഷണത്തിനുപിന്നാലെ വിമർശനവുമായി കോൺഗ്രസ്. കവലപ്രസംഗങ്ങൾ നടത്തുന്നതിനുപകരം കോവിഡ് നിയന്ത്രിക്കാനും സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും പ്രധാനമന്ത്രി ഉറച്ച പരിഹാരമാർഗങ്ങൾ മുന്നോട്ട് വയ്ക്കണമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു. ഇന്ത്യ ലോകത്തിെൻറ 'കൊറോണ തലസ്ഥാനമായി' മാറി. ദൈനംദിന കേസുകളും മരണങ്ങളും ഏറ്റവുംകൂടുതൽ റിപ്പോർട്ട് ചെയ്യുന്ന രാജ്യമാക്കി ഇന്ത്യയെ മാറ്റിയത് മോദിയുടെ പിടിപ്പുകേടാണെന്നും അദ്ദേഹം പറഞ്ഞു.
'സാരോപദേശം നടത്തുന്നത് എളുപ്പമാണ്. രാജ്യത്തിന് വേണ്ടത് പ്രസംഗങ്ങളല്ല, പ്രശ്നങ്ങൾക്ക് ഉറച്ച പരിഹാരമാണ്' തുളസിദാസിെൻറ ഒരു വാചകം ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഉത്സവ സീസണ് മുന്നോടിയായാണ് മോദി ടെലിവിഷൻ പ്രഭാഷണം നടത്തിയ്. കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു. വൈറസ് ഇപ്പോഴും നിലനിൽക്കുന്നതിനാൽ അശ്രദ്ധമായിരിക്കേണ്ട സമയമല്ല ഇതെന്നും മാസ്ക് ധരിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സുർജേവാലയും കോൺഗ്രസ് വക്താവ് പവൻ ഖേരയും നൽകിയ സംയുക്ത പ്രസ്താവനയിൽ നേതൃത്വത്തിെൻറ പരാജയത്തിന് പ്രധാനമന്ത്രി മറുപടി നൽകണമെന്നും ആവശ്യപ്പെട്ടു.
'പകർച്ചവ്യാധികാരണം അസ്ഥിരമായ സാഹചര്യം എങ്ങനെ നിയന്ത്രിക്കാമെന്ന് ദയവായി രാജ്യത്തോട് പറയുക. തകർന്നുകൊണ്ടിരിക്കുന്ന സമ്പദ്‌വ്യവഥയെ അദ്ദേഹം എങ്ങനെ പുനരുജ്ജീവിപ്പിക്കും? അക്കാര്യത്തിൽ അദ്ദേഹത്തിന് വല്ല പരിഹാരമാർഗവുമുണ്ടോ അതോ ദൈവത്തെ കുറ്റപ്പെടുത്തുമോ'അവർ പ്രസ്താവനയിൽ ചോദിച്ചു. 'കൊറോണയ്‌ക്കെതിരായ പോരാട്ടം നടക്കുമ്പോൾ, നേതാവ് അദൃശ്യനായിത്തീർന്നിരിക്കുന്നു.
ടിവിയിൽ പ്രസംഗങ്ങൾ മാത്രമാണ് കാണുന്നത്. മഹാഭാരത യുദ്ധം നടന്നത് 18 ദിവസമാണെന്നും 21 ദിവസത്തിനുള്ളിൽ കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ വിജയിക്കുമെന്നുമാണ് മാർച്ച് 24ന് പ്രധാനമന്ത്രി പറഞ്ഞത്. പക്ഷേ, 210 ദിവസത്തിനുശേഷവും കൊറോണ വൈറസിനെതിരായ പോരാട്ടം തുടരുകയാണ്. ആളുകൾ മരിക്കുന്നു. പരിഹാരവുമായി പുറത്തിറങ്ങുന്നതിനുപകരം മോദി ജി ഇപ്പോഴും ടെലിവിഷനിൽ പ്രസംഗങ്ങൾ നടത്തുകയാണ്'-അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.