നാഗ്പൂരിൽ 15 വയസുകാരി യൂ ട്യൂബിൽ നോക്കി പ്രസവിച്ച് കുഞ്ഞിനെ കൊലപ്പെടുത്തി പെട്ടിയിൽ സൂക്ഷിച്ചു

മഹാരാഷ്ട്രയിലെ നാഗ്പൂരിൽ പെൺകുട്ടി പ്രസവിച്ച കുഞ്ഞിനെ കൊലപ്പെടുത്തി. അമ്മയും വീട്ടുകാരും അറിയാതിരിക്കാനാണ് പെൺകുട്ടി യൂ ട്യൂബ് വീഡിയോയിൽ നോക്കി പ്രസവിച്ച ശേഷം കുഞ്ഞിനെ കൊലപ്പെടുത്തിയത്. 15 വയസ്സുള്ള പെൺകുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായിരുന്നതായി പൊലീസ് പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവാണ് പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തത്. രമേഷ് താക്കൂർ എന്നയാളാണ് പെൺകുട്ടിയെ ലൈംഗികമായി ദുരുപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു.

അമ്മയടക്കമുള്ള ബന്ധുക്കളിൽനിന്ന് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം മറച്ചുവെച്ചു. വീട്ടിൽ പ്രസവിക്കുന്നത് സംബന്ധിച്ച് പെൺകുട്ടി യൂ ട്യൂബിൽ നോക്കി കാര്യങ്ങൾ മനസിലാക്കിയ ശേഷമാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. മാർച്ച് രണ്ടിന് പെൺകുട്ടി വീട്ടിൽ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. നവജാതശിശുവിനെ ഉടൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മൃതദേഹം വീട്ടിലെ പെട്ടിക്കുള്ളിൽ ഒളിപ്പിച്ചതായി പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ അമ്മ സംഭവം അറിഞ്ഞപ്പോൾ അവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. 

Tags:    
News Summary - Girl who got pregnant after being raped delivers baby on own, kills it to hide it from mom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.