നീറ്റ് പരീക്ഷയിൽ തോറ്റ ​പെൺകുട്ടി ജീവനൊടുക്കി

ചെന്നൈ: നീറ്റ് പരീക്ഷയിൽ തോറ്റ വിഷമത്തിൽ 19 കാരി ജീവനൊടുക്കി. ബുധനാഴ്ച രാത്രിയാണ് നീറ്റ് പരീക്ഷാഫലം വന്നത്. തമിഴ്നാട് തിരുവള്ളുവർ ജില്ലയിലെ ചോളപുരത്താണ് സംഭവം. സർക്കാർ സ്കൂൾ ഹെഡ്മിസ്ട്രസ് അമുദയുടെ മകളായ ലക്ഷ ശ്വേതയാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.

ഫിലിപ്പീൻസിൽ രണ്ടാംവർഷ മെഡിക്കൽ വിദ്യാർഥിയായിരുന്നു ശ്വേത. 2019 ൽ പ്ലസ്ടു പാസായ ശ്വേത ഇത്തവണ നീറ്റ് പാസാകുമെന്ന് പ്രതീക്ഷിച്ചിരുന്നതായി അയൽവാസികൾ പറഞ്ഞു. പാസായാൽ നാട്ടിൽ തന്നെ പഠിക്കാമെന്നായിരുന്നു പ്രതീക്ഷ. തോൽവി അറിഞ്ഞതിനെത്തുടർന്ന് ഷാൾ കഴുത്തിൽ കെട്ടി തുങ്ങിമരിക്കുകയായിരുന്നു. കിൽപോക്ക് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

കഴിഞ്ഞ സെപ്റ്റംബർ രണ്ടിന് രാജലക്ഷ്മി എന്ന 21 കാരിയും നീറ്റ് പാസാകാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്തിരുന്നു. രാജലക്ഷ്മി മൂന്നുതവണ നീറ്റ് പരീക്ഷ എഴുതിയിരുന്നു. ഉത്തരസൂചിക പുറത്തുവന്നതിനുശേഷമായിരുന്നു രാജലക്ഷ്മിയുടെ ആത്മഹത്യ.

Tags:    
News Summary - Girl ends life after failing to clear NEET-UG exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.