ലഖ്നോ: ഉത്തർപ്രദേശിൽ ബി.ജെ.പി എം.എൽ.എക്കെതിരായ ബലാത്സംഗ പരാതി പൊലീസ് അന്വേഷിക്കും. ബംഗർമൗ എം.എൽ.എ കുൽദീപ് സിങ് സെൻഗാറിനെതിരെയാണ് പരാതി. ഒരു വർഷം മുമ്പ് നടന്ന സംഭവത്തിൽ പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് കാണിച്ച് യുവതി ഞായറാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ വീടിനുസമീപം ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്താൻ ശ്രമം നടത്തിയിരുന്നു.
ഇതേതുടർന്ന് എം.എൽ.എയുടെ സഹോദരൻ അതുലിനും മറ്റു ചിലർക്കുമെതിരെ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തു. ഗൂഢാലോചന നടത്തിയതിന് എം.എൽ.എയെയും എഫ്.െഎ.ആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞവർഷം മേയിൽ കുൽദീപ് സിങ് സെൻഗാറും കൂട്ടാളികളും ചേർന്ന് ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി. പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുക്കാതിരുന്നതിനെ തുടർന്ന് യുവതി കോടതിയെയും സമീപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.