ബംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിെൻറ കൊലയാളികളെ ക്കുറിച്ച് പ്രത്യേക അന്വേഷണസംഘത്തിന് (എസ്.ഐ.ടി) നിർണായക തെളിവുകൾ ലഭിച്ചതായി ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി. ആഴ്ചകൾക്കുള്ളിൽ പ്രതികളെ പിടികൂടാനാകുമെന്ന് ഉറപ്പുണ്ടെന്നും മന്ത്രി പറഞ്ഞു. ബംഗളൂരു പ്രസ് ക്ലബും റിപ്പോർട്ടേഴ്സ് ഗിൽഡും സംഘടിപ്പിച്ച സംവാദപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊലയാളികൾ ഉടൻ പിടിയിലാകുമെന്ന് ഇതിനുമുമ്പും മന്ത്രി പറഞ്ഞിരുന്നു. ഇതിനിടെ, എസ്.ഐ.ടി അന്വേഷണത്തിന് സമയപരിധി നിശ്ചയിച്ച് സഹോദരി കവിത ലങ്കേഷ് രംഗത്തെത്തി. ഡിസംബർ അഞ്ചിനകം കൊലയാളികളെ പിടികൂടാനായില്ലെങ്കിൽ ബന്ധുക്കളും സുഹൃത്തുക്കളും കോടതി മേൽനോട്ടത്തിലുള്ള അന്വേഷണത്തിന് സമ്മർദം ചെലുത്തുമെന്നും മറ്റു നിയമവശങ്ങൾ ആലോചിക്കുമെന്നും അവർ പറഞ്ഞു. അന്വേഷണം ശരിയായ ദിശയിലാണെന്ന് എസ്.ഐ.ടി പറയുന്നു. എന്നാൽ, സമാനരീതിയിൽ വധിക്കപ്പെട്ട കൽബുർഗിയുടെയും മറ്റും കൊലയാളികളെ പിടികൂടാൻ ഇതുവരെ അന്വേഷണത്തിന് കഴിഞ്ഞിട്ടില്ലെന്നും കവിത ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.