ബംഗളൂരു: പത്രപ്രവർത്തക ഗൗരി ലേങ്കഷ് കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ പ്രതി നവീൻ കുമാറിനെ നുണപരിശോധനക്കായി ഗുജറാത്തിലെത്തിച്ചു. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിെൻറ നേതൃത്വത്തിൽ പ്രതിയുമായി ഗുജറാത്തിലെത്തിയ സംഘത്തിന് ഏപ്രിൽ 30 വരെയാണ് ഗുജറാത്ത് ഫോറൻസിക് ലബോറട്ടറി അധികൃതർ നുണപരിശോധനക്കായി സമയം അനുവദിച്ചിട്ടുള്ളത്.
നവീനെ മെഡിക്കൽ പരിശോധന നടത്തിയ ശേഷം ഏപ്രിൽ 23നോ 24നോ നുണപരിശോധനക്ക് വിധേയനാക്കാനാണ് തീരുമാനം. രാജ്യത്തെ ഞെട്ടിച്ച കൊലപാതകക്കേസിൽ ആറുമാസത്തിന് ശേഷമാണ് പ്രത്യേക അന്വേഷണ സംഘം കേസുമായി ബന്ധപ്പെട്ട ആദ്യ അറസ്റ്റ് രേഖപ്പെടുത്തുന്നത്. ഹിന്ദു യുവസേന നേതാവായ നവീൻ (37) ഇതുവരെ കുറ്റം സമ്മതിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.