ബംഗളൂരു: മുതിർന്ന പത്രപ്രവർത്തകയായ ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് പിടിയിലായ പുണെ സ്വദേശി അമോൽ കാലെ മറ്റൊരാൾക്കൊപ്പം, കന്നട സാഹിത്യകാരൻ എം.എം. കൽബുർഗിയുടെ വീട്ടിലുമെത്തിയതായി സ്ഥിരീകരണം. 2015 ആഗസ്റ്റ് 30ന് കൽബുർഗിയുടെ ധാർവാഡിലെ വീട്ടിലെത്തിയ രണ്ടംഗ സംഘമാണ് കൽബുർഗിയെ വെടിവെച്ചുകൊന്നത്. വീട്ടുകാരുമായി സംസാരിച്ചശേഷമാണ് കൽബുർഗിക്കുനേരെ ഇവർ നിറയൊഴിക്കുന്നത്.
ഗൗരി ലങ്കേഷ് വധക്കേസിൽ പ്രത്യേക അന്വേഷണ സംഘത്തിെൻറ കസ്റ്റഡിയിലുള്ള അമോൽ കാലെയെ കൽബുർഗിയുടെ അടുത്ത കുടുംബാംഗങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ, കൂടുതൽ തെളിവുകൾ ലഭിച്ചാൽ മാത്രേമ ഇവർ തന്നെയാണ് കൽബുർഗിയുടെ കൊലപാതകത്തിനും പിന്നിലെന്ന് വ്യക്തമാകുകയുള്ളൂവെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിെൻറ വിശദീകരണം. കൽബുർഗി കൊലപാതകം നേരേത്ത അന്വേഷിച്ച സി.ഐ.ഡി സംഘവുമായി ബന്ധപ്പെടാനാണ് എസ്.ഐ.ടിയുടെ തീരുമാനം.
അമോൽ കാലെ ഉൾപ്പെടെ അഞ്ചുപേരാണ് ഇതുവരെ ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് പിടിയിലായത്. കൊലപാതകത്തിൽ പങ്കുണ്ടെന്ന് കരുതുന്ന മഹാരാഷ്ട്ര സ്വദേശിയായ നിഹാൽ എന്ന ദാദക്കായുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.