ന്യൂഡൽഹി: സുപ്രീംകോടതിയിലെ നാലു ജഡ്ജിമാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് ഒരാെള ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച വരെ നാലുപേരും ഔദ്യോഗിക നടപടികളിൽ സജീവമായിരുന്നതായാണ് വിവരം. ജഡ്ജിമാർക്ക് പുറമെ സുപ്രീംകോടതിയിലെ മറ്റു ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞയാഴ്ച ജസ്റ്റിസ് എം.ആർ. ഷായുടെ ഔദ്യോഗിക വസതിയിലെ മുഴുവൻ ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
ഈ മാസം ആദ്യത്തോടെ 40ഓളം സുപ്രീംകോടതി ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഏപ്രിൽ 22 മുതൽ അടിയന്തര കേസുകൾ മാത്രമേ പരിഗണിക്കൂവെന്ന് സുപ്രീംകോടതി നേരത്തേ അറിയിച്ചിരുന്നു.
രാജ്യത്ത് മൂന്നുലക്ഷത്തിന് മുകളിലാണ് പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നത്. 24 മണിക്കൂറിനിടെ 3,15,925 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2,102 മരണമാണ് കഴിഞ്ഞദിവസം സ്ഥിരീകരിച്ചത്. ഈ മാസം ആദ്യം 50,000ത്തിന് മുകളിലായിരുന്ന കോവിഡ് കേസുകൾ 20 ദിവസത്തിനുള്ളിൽ മൂന്നുലക്ഷം തൊടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.