ന്യൂഡൽഹി: വിഭജന നിയമമെന്നാണ് ബില്ലിനെക്കുറിച്ച് വിദേശ മാധ്യമങ്ങൾ വിവരിച്ചത്. വിഭാഗീയ പൗരത്വ ബിൽ പാസാക്കിയെന്നാണ് ന്യൂയോർക് ടൈംസ് തലക്കെട്ട്. വിവേചനപരമായ നിയമത്തിന് ഹിന്ദുത്വ ദേശീയ വാദികൾ പാർലമെൻറിെൻറ അംഗീകാരം നേടിയെടുത്തുവെന്ന് ‘ദ ഇൻഡിപെൻഡൻറ്’ എഴുതി. മുസ്ലിം കുടിയേറ്റക്കാരെ ഒഴിവാക്കി വിവാദ പൗരത്വം എന്നാണ് ദ വാഷിങ്ടൺ പോസ്റ്റിെൻറ തലക്കെട്ട്.
പൗരത്വ നിയമത്തിൽ കാര്യമായ മാറ്റം കൊണ്ടുവരുന്നുവെന്ന് അൽ ജസീറയും എഴുതി. ആഭ്യന്തര മന്ത്രി അമിത് ഷായേയും മറ്റ് ഇന്ത്യൻ ഭരണനേതാക്കളെയും വിലക്കണമെന്ന ശിപാർശ കഴിഞ്ഞ ദിവസം അമേരിക്കയുടെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമീഷൻ മുന്നോട്ടു വെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.