ന്യൂഡൽഹി: ദീപാവലിക്ക് മുമ്പ് രാജ്യത്തെ വ്യോമഗതാഗതം സാധാരണനിലയിലാകുമെന്ന് വ്യോമയാനമന്ത്രി ഹർദീപ് സിങ് പുരി. സാമ്പത്തിക പ്രവർത്തനങ്ങൾ പുനഃരാരംഭിക്കേണ്ടത് രാജ്യത്തിെൻറ വളർച്ചക്ക് അത്യാവശ്യമാണ്. അല്ലെങ്കിൽ കോവിഡിനേക്കാളും വലിയ ആഘാതം അതുമൂലമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ദീപാവലിക്ക് മുമ്പ് ഇന്ത്യൻ കമ്പനികളുടെ 650 വിമാനങ്ങൾ സർവീസ് തുടങ്ങും. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുേമ്പാൾ കോവിഡിൽ നിന്ന് മുക്തരാവുന്നവരുടെ എണ്ണം ഇന്ത്യയിൽ കൂടുതലാണ്. പ്രതിസന്ധിയിൽ നിന്ന് ഇന്ത്യൻ വ്യോമയാനരംഗം അതിവേഗം കരകയറുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടപ്പിച്ചു.
വിമാനത്തിൽ സഞ്ചരിക്കണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. െമയ് 25 മുതൽ ഭാഗികമായി ആഭ്യന്തര വിമാനയാത്രക്ക് തുടക്കം കുറിച്ചിട്ടുണ്ട്. 20 ശതമാനം ആഭ്യന്തര വിമാന സർവീസുകൾ മാത്രമാണ് നടത്തുന്നത്. ടൂറിസം രംഗവും വ്യോമയാനമേഖലയെ ആശ്രയിച്ചാണ് നില നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.