മുംബൈ: ലോക്ഡൗൺ കാരണം യാത്രചെയ്യാനാവാത്തവർക്ക് ടിക്കറ്റിെൻറ പണം മടക്കിനൽകാൻ ആഭ്യന്തര വിമാനക്കമ്പനികൾ തയാറാവുന്നില്ല. മറ്റൊരു ദിവസം യാത്രചെയ്യാനാണ് ഇവരോ ട് കമ്പനികൾ ആവശ്യപ്പെടുന്നത്. മാർച്ച് 25നാണ് 21 ദിവസത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചത് .
ഇതേതുടർന്ന് ആഭ്യന്തര, രാജ്യാന്തര വിമാനങ്ങൾ ഏപ്രിൽ 14 വരെ റദ്ദാക്കുകയായിരുന്നു. 14നുശേഷം എയർ ഇന്ത്യ ഒഴികെയുള്ള കമ്പനികൾ ബുക്കിങ്ങിന് സൗകര്യമൊരുക്കിയിരുന്നു. എന്നാൽ, ലോക്ഡൗൺ മേയ് മൂന്നുവരെ നീട്ടിയിട്ടും പണം തിരിച്ചുകൊടുക്കേണ്ടെന്ന തീരുമാനത്തിൽ വിമാനക്കമ്പനികൾ ഉറച്ചുനിൽക്കുകയാണ്.
മറ്റു കാരണങ്ങളാൽ യാത്രചെയ്യാനാകാത്തവർക്ക് തുക മടക്കിനൽകണമെന്ന് ഏവിയേഷൻ കൺസൽട്ടൻസിയായ സെൻറർ ഫോർ ഏഷ്യ പസിഫിക് ഏവിയേഷൻ ഇന്ത്യ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.