ഉത്തർപ്രദേശിൽ അഞ്ച് വയസുകാരി ക്രൂര ബലാത്സംഗത്തിന് ഇരയായി; പ്രതി ഒളിവിൽ

ഉത്തർപ്രദേശിൽ പിഞ്ചുബാലികക്ക് ക്രൂരപീഡനം. ഗാസിയാബാദിലെ ഇന്ദിരാപുരത്താണ് അഞ്ചുവയസുകാരിയെ അയൽവാസി ബലാത്സംഗം ചെയ്തത്. പ്രതി ഒളിവിലാണ്. ശനിയാഴ്ച രാത്രി ആറോടെയാണ് ഇന്ദിരാപുരത്തെ കൻവാനിയിൽ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. കുട്ടിയുടെ അമ്മ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരിയാണ്. അമ്മ ആശുപത്രിയിലായിരുന്ന സമയത്താണ് അയൽവാസി അജയ് കുമാർ(28) കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

കുട്ടി അജയ്കുമാറിന്റെ മക്കൾക്കൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ സമയത്ത് ഇയാൾ കുഞ്ഞിനെ വീട്ടിനകത്തേക്ക് വിളിച്ചുകൊണ്ടുപോയി. തുടർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. പീഡനത്തിൽ കുട്ടിക്ക് മുറിവേൽക്കുകയും ചെയ്തിട്ടുണ്ട്. സംഭവസമയത്ത് വീട്ടിനകത്ത് മറ്റാരുമുണ്ടായിരുന്നില്ലെന്ന് ഇന്ദിരാപുരം എസ്.എച്ച്.ഒ ദേവ്പാൽ സിങ് പറഞ്ഞു.

എന്നാൽ, കുറച്ച് കഴിഞ്ഞ് അജയ്കുമാറിന്റെ ഭാര്യ സ്ഥലത്തെത്തിയപ്പോൾ കുട്ടി വിവരം വെളിപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ, ഇയാൾ ഇടപെട്ട് അതു തടസപ്പെടുത്തി. ശരീരത്തിൽ രക്തം കണ്ട് സംശയം തോന്നിയ ഭാര്യയോട് കുട്ടി നിലത്ത് വീണു പരിക്കേറ്റതാണെന്ന് വിശദീകരിക്കുകയും ചെയ്‌തെന്ന് പൊലീസ് പറയുന്നു.

ഏഴു മണിയോടെയാണ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ അമ്മയോട് കുട്ടി സംഭവിച്ചതെല്ലാം വെളിപ്പെടുത്തിയത്. ഉടൻ തന്നെ ഇവർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. അജയ് കുമാർ ഒളിവിലാണ്. പ്രതിയെ പിടികൂടാൻ രണ്ടംഗസംഘത്തെ രൂപീകരിച്ചിട്ടുണ്ട്.

Tags:    
News Summary - Five-year-old girl brutally raped in Uttar Pradesh; The accused is absconding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.