ശ്രീനഗർ: അനധികൃത തടങ്കലിൽവെച്ചതിന് ജമ്മു-കശ്മീർ ജമാഅത്തെ ഇസ്ലാമിയുടെ മുൻ വക്താവ് അലി മുഹമ്മദ് ലോൺ എന്ന സാഹിദിന് പൊതുസുരക്ഷ നിയമപ്രകാരം അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കേന്ദ്ര ഭരണപ്രദേശ ഭരണകൂടത്തോട് ജമ്മു-കശ്മീർ-ലഡാക്ക് ഹൈകോടതി.
പൊതുസുരക്ഷാ നിയമപ്രകാരം ലോണിന്റെ തടങ്കൽ റദ്ദാക്കിയ ജസ്റ്റിസ് രാഹുൽ ഭാരതി, പുൽവാമ ജില്ല മജിസ്ട്രേറ്റ് പാസാക്കിയ തടങ്കൽ ഉത്തരവ് നിയമവിരുദ്ധവും അനാവശ്യവുമാണെന്നും നിരീക്ഷിച്ചു.
അദ്ദേഹത്തെ ജയിലിൽനിന്ന് മോചിപ്പിക്കാനും ഉത്തരവ് റദ്ദാക്കാനും നിർദേശം നൽകി. മൂന്നുമാസത്തിനകം നഷ്ടപരിഹാരം നൽകണം. 2019 മുതൽ മൂന്നുതവണയാണ് ലോണിനെ അറസ്റ്റുചെയ്ത് തടങ്കലിൽ പാർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.