കണ്ണൂർ: ശുഭാംഗി സ്വരൂപ് എന്ന ഉത്തർപ്രദേശിലെ ബറേലി സ്വദേശി പറക്കുന്നത് ചരിത്രത്തിലേക്ക്. ഇന്ത്യൻ നേവിയിലെ ആദ്യത്തെ വനിതാ പൈലറ്റായി തെരഞ്ഞെടുക്കപ്പെട്ടാണ് ശുഭാംഗി ചരിത്രംകുറിച്ചിരിക്കുന്നത്. ഏഴിമല നാവിക അക്കാദമിയിൽ പാസിങ് ഒൗട്ട് നടത്തിയ ശുഭാംഗിക്ക് പുറേമ, നേവിയുടെ പ്രത്യേകവിഭാഗമായ എൻ.എ.െഎയിലേക്ക് (നേവൽ ആർമമെൻറ് ഇൻസ്പെക്ഷൻ) ആദ്യമായി മലയാളി അടക്കം മൂന്നു വനിതകൾകൂടി തെരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം സ്വദേശി എസ്. ശക്തിമായ, പുതുച്ചേരി സ്വദേശി എ. രൂപ, ന്യൂഡൽഹി സ്വദേശി ആസ്ത സെഗാൾ എന്നിവരാണ് എൻ.എ.െഎയിൽ അംഗമാകുന്ന വനിതകൾ.
ശുഭാംഗി സ്വരൂപ് നേവിയിലെ ആദ്യ വനിതാ പൈലറ്റായി മാറുേമ്പാൾ കുട്ടിക്കാലംമുതലുള്ള സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെടുന്നത്. ശുഭാംഗിയുടെ പിതാവ് ഗ്യാൻ സ്വരൂപ് നേവിയിലെ കമാൻഡറാണ്. പാസിങ് ഒൗട്ട് പരേഡിൽ മകൾ പെങ്കടുക്കുന്നതുകാണാൻ അദ്ദേഹം എത്തിയിരുന്നു. നേവിയുടെ കൊച്ചി എയർ സ്റ്റേഷനിലാണ് ശുഭാംഗി പരിശീലനത്തിനായി ചേരുക. അത്യാധുനിക യുദ്ധോപകരണങ്ങൾ കൈകാര്യം ചെയ്യേണ്ടിവരുന്ന വിഭാഗമായ നേവൽ ആർമമെൻറ് ഇൻസ്പെക്ടറേറ്റിലേക്കാണ് ശക്തിമായ, എ. രൂപ, ആസ്ത സെഗാൾ എന്നിവർ തെരഞ്ഞെടുക്കെപ്പട്ടത്. ആയുധങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതും നിർണയിക്കുന്നതുമായ ചുമതലകളാണ് ഇവർ വഹിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.