മാൾട്ടയിൽ നിന്നുള്ള കമ്പനി ആറ് കോടി ഡോസ് സ്പുട്നിക് വാക്സിൻ വിതരണം ചെയ്യും

ചണ്ഡിഗഢ്: മാൾട്ടയിൽ നിന്നുള്ള കമ്പനി റഷ്യൻ വാക്സിനായ സ്പുട്നിക്-5 വിതരണം ചെയ്യുന്നതിനുള്ള താൽപര്യം പ്രകടിപ്പിച്ചുവെന്ന് ഹരിയാന സർക്കാർ. ആറ് കോടി ഡോസ് സർക്കാറിന് നേരിട്ട് വിതരണം ചെയ്യാൻ സന്നദ്ധമാണെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഫാർമ റെഗുലേറ്ററി സർവീസ് എന്ന കമ്പനിയാണ് വാക്സിൻ വിതണം ചെയ്യാമെന്ന് അറിയിച്ചിരിക്കുന്നതെന്നും ഹരിയാന സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഒരു ഡോസിന് 1,120 രൂപ നിശ്ചയിച്ചായിരിക്കും വാക്സിൻ വിതരണം ചെയ്യുക. 30 ദിവസത്തിനുള്ളിൽ വാക്സിെൻറ ആദ്യ ബാച്ച് വിതരണം ചെയ്യും. അഞ്ച് ലക്ഷം ഡോസായിരിക്കും ആദ്യ ബാച്ചിൽ ഉണ്ടാവുക. പിന്നീട് പ്രതിദിനം 10 ലക്ഷം ഡോസ് വാക്സിൻ നൽകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. വാക്സിൻ വാങ്ങുന്നതിനായി ഹരിയാന ഗ്ലോബൽ ടെണ്ടർ വിളിച്ചിരുന്നു. ഇതിെൻറ ഭാഗമായാണ് വിദേശകമ്പനി വാക്സിൻ വിതരണത്തിന് തയാറാണെന്ന് സർക്കാറിനെ അറിയിച്ചത്.

മെയ് 26നാണ് ഹരിയാന സർക്കാർ വാക്സിൻ വിതരണത്തിന് കമ്പനികളെ തേടി ടെണ്ടർ വിളിച്ചത്. ടെണ്ടർ കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ഇതിന് ശേഷമാണ് മാൾട്ടയിൽ നിന്നുള്ള കമ്പനി വാക്സിൻ വിതരണം ചെയ്യാമെന്ന് അറിയിച്ച് രംഗത്തെത്തിയത്. എന്നാൽ, ഹരിയാന സർക്കാറിെൻറ ടെണ്ടർ വ്യവസ്ഥകളിൽ കമ്പനി മൗനം പാലിക്കുകയാണ്. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വന്നതിന് ശേഷം കമ്പനിയുമായി കരാറുണ്ടാക്കാൻ സർക്കാർ കരാറുണ്ടാക്കുമെന്നാണ് റിപ്പോർട്ട്.

Tags:    
News Summary - Firm In Malta Wants To Supply 60 Million Doses Of Sputnik V, Says Haryana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.