ചെന്നൈ: തമിഴ്നാട് മന്ത്രിയും നിയമസഭാ ഡെപ്യൂട്ടി സ്പീക്കറും സീറ്റിനെ ചൊല്ലി പരസ്യമായി വഴക്ക്. തിരുപ്പൂർ സിറ്റിയിൽ എ.െഎ.എ.ഡി.എം.കെ സ്ഥാപക നേതാവ് എം.ജി രാമചന്ദ്രെൻറ 100ാം ജൻമവാർഷിക പരിപാടിക്കിടെയാണ് സംഭവം. ചടങ്ങിലെ വേദിയിൽ മുഖ്യമന്ത്രി ഇ. പളനിസാമിക്ക് സമീപത്തെ സീറ്റിലിരിക്കാൻ വേണ്ടിയാണ് ഇരുവരും തല്ലുകൂടിയത്. തർക്കം രൂക്ഷമായതോടെ മുഖ്യമന്ത്രി ഇടപെട്ട് ഇരുവരെയും പിന്തിരിപ്പിക്കുകയായിരുന്നു.
ഭവന-നഗര വികസന മന്ത്രി ഉദുമലൈ രാധാകൃഷ്ണനും ഡെപ്യൂട്ടി സ്പീക്കർ പൊള്ളാച്ചി ജയരാമനും മുഖ്യമന്ത്രിക്ക് സമീപം ഇരിക്കാൻ ശ്രമം നടത്തിയതാണ് തർക്കത്തിലേക്ക് നയിച്ചത്. തർക്കം ചൂടൻ ആരോപണ പ്രത്യാരോപണങ്ങളിലേക്ക് വഴി മാറിയതോടെ മുഖ്യമന്ത്രി ഇടപെട്ട് ഡെപ്യൂട്ടി സ്പീക്കറോട് മറ്റൊരു കസേരയിൽ ഇരിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ മാറിയിരുന്ന ശേഷവും ഇരുവരും ആക്രോശം തുടർന്നു. ഇരുവരെയും പിന്തുണക്കുന്ന നാട്ടുകാരും ചേരി തിരിഞ്ഞ് ബഹളം തുടങ്ങി. ഒടുവിൽ സ്പീക്കർ ധനപാലെത്തി സമാധാനിപ്പിച്ചതോടെയാണ് രംഗം ശാന്തമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.