ഹൈദരാബാദ്: താഴ്ന്ന ജാതിക്കാരനെ വിവാഹം ചെയ്തതിന് മകളെയുംമരുമകനെയും പിതാവ് വെട്ടിപ്പരിക്കേൽപ്പിച്ചു. മാധവി- സന്ദീപ് ദമ്പതികൾക്കാണ് പരിക്കേറ്റത്. മാധവിയുടെ പിതാവ് മനോഹർ ആചാരിയാണ് ഇരുവരെയും ആക്രമിച്ചത്. ഹൈദരാബാദിലെ എസ്. ആർ നഗറിലാണ് സംഭവം.
കുടുംബത്തിെൻറ ആഗ്രഹങ്ങൾക്കെതിരായാണ് മാധവി സന്ദീപിനെ വിവാഹം ചെയ്തത്. വിവാഹം അംഗീകരിക്കാൻ തയാറാകാതിരുന്ന മാധവിയുടെ പിതാവ് വിവാഹശേഷം ഇരുവരെയും വിളിക്കുകയും സംസാരിക്കണമെന്നും സമ്മാനങ്ങൾ നൽകണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഇതുപ്രകാരം മാധവിയും സന്ദീപും പിതാവ് ആവശ്യപ്പെട്ട സ്ഥലത്തെത്തി. ഇവരുടെ അടുത്തേക്ക് ബൈക്കിലെത്തിയ മനോഹർ ആചാരി കത്തിയെടുത്ത് ആദ്യം സന്ദീപിനെ വെട്ടി. സന്ദീപ് നിലത്തു വീണപ്പോൾ മാധവിയെയും ആക്രമിക്കുകയായിരുന്നു. അതുവഴി കടന്നുപോയവർ ഇയാളെ പിടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സംഭവം സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്.
സന്ദീപും മാധവിയും പരിക്കേറ്റ് വീണ ശേഷം ഇയാൾ രക്ഷപ്പെട്ടു. നാട്ടുകാർ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴുത്തിന് മുറിവേറ്റ മാധവിയുടെ നില ഗുരുതരമാണ്. അഞ്ചു വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. വിവാഹ ശേഷം പൊലീസ് സ്റ്റേഷനിലെത്തി വീട്ടുകാരുെട എതിർപ്പ് അറിയിച്ചിരുന്നു. തുടർന്ന് എസ്. ആർ നഗർ പൊലീസ് ഇരു കുടുംബങ്ങളെയും വിളിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. അതിനു ശേഷമാണ് ആക്രമണമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.